Wednesday, October 31, 2012

പുളി മരച്ചുവട്ടില്‍




                  .വലത്തേ അറ്റത്തെ പത്തു ബി ക്ലാസ്സിനോട് ചേര്‍ന്ന് ഒരു  പുളി മരം . ഉച്ചയൂണിന്റെ സമയത്ത് അവിടെ തിരക്കാ .ഇടത്തെ അറ്റത്തെ വിശാലമായ ഗ്രൌണ്ടില്‍ പോലും ഇത്രയും  ആളെ കാണില്ല   .കാറ്റടിക്കുമ്പോള്‍ ചിതറിവീഴുന്ന പുളിയിലകള്‍ പാറി ക്ലാസ്സ് റൂമിലേക്ക്‌ വരും .ഉച്ചയൂണ് കഴിഞ്ഞുള്ള ക്ലാസണെങ്കില്‍   പിന്നെ പറയുകയേ വേണ്ട ഉറക്കം തൂങ്ങി പോകും .സ്കൂളിലെ അവസാന വര്‍ഷ വിദ്യര്‍ത്തി   എന്ന നിലക്ക് ബാലന് വിടപറയാന്‍ ദിനങ്ങള്‍ മാത്രം .പഠനം തപസ്യയായി കാണുന്ന കുട്ടികള്‍ക്ക് ഇത് ഭയാനകതയുടെ നാളുകള്‍ .മറ്റുള്ളവര്‍  ഒരു ഭാരമിറക്കാന്‍ കഴിയുമെന്നതിലെ  ശുഭപ്രതീക്ഷ    .ഇനി വെറും ദിനങ്ങള്‍ മാത്രം .വേര്പിരിഞ്ഞാല്‍ പിന്നെ എന്ന് കാണും ഈ തറവാട് ഓര്‍മ്മകളുടെ പച്ചപ്പില്‍ പൂത്തു തളിര്‍ത്ത ബാലന്റെ പ്രണയം പുളിമരം പോലെ വളര്‍ന്നിരുന്നു .അവളുടെ വരവോടെയാണവന്‍ ആ പുളിമരത്തെ അടുത്തറിഞ്ഞത് .മെലിഞ്ഞ് ഇരുനിറമുള്ള ഒരു അമ്പലവാസി പെണ്‍കുട്ടി . കാര്‍കൂന്തലില്‍ തുളസിയിലയിട്ട സുന്ദരി .രെഞ്ചിനി അതാണവളുടെ പേര് .
                            
                                 വര്‍ഷങ്ങള്‍ മൂന്നു കഴിഞ്ഞു അവര്‍ക്കിടയിലെ സൌഹൃദത്തിന്   മാറ്റ്  കൂടി .പുളിമരച്ചുവട്ടിലെ ഒഴിവു വേളകള്‍ അസ്തമിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം .പരീക്ഷ കഴിഞ്ഞാല്‍ പിന്നെ കാണാന്‍ കഴില്ലല്ലോ .അവരുടെ പ്രണയം  ഒരിക്കലും പൂക്കില്ല .രണ്ടു ജാതിയിലുള്ളവര്‍ അതും  ബാലന്‍  താഴ്ന്ന ജാതി അവന്റെ നിഴല്‍ വെട്ടം കണ്ടാല്‍ പോലും  അശുദ്ധി കല്‍പ്പിക്കുന്ന ഉയര്‍ന്ന ജാതിയിലുള്ള അവളെ സ്വന്തമാക്കുക അത്ര എളുപ്പമല്ല .വീട്ടിലെ അടുപ്പില്‍ തീ പുകയാന്‍ അമ്മയെ ഒഴിവു ദിനങ്ങളില്‍ റോഡു പണിക്കു സഹായിക്കണം .അച്ഛന്‍ കിടപ്പിലായിട്ട് കാലങ്ങളായി . പെങ്ങള്‍ വളര്‍ന്നു വരുന്നു .പഠനം ഏതായാലും തുടരാനാവില്ല .അമ്മയോടപ്പമോ അല്ലേല്‍ അമ്മാവന്റെ വര്‍ക്ഷോപിലോ ഇനിയുള്ള കാലം .അതിനിടയില്‍ പ്രണയം മണ്ണാംകട്ട.അതൊക്കെ കാശുള്ളവര്‍ക്ക് പറഞ്ഞിട്ടുള്ള പണിയാ.നേരം ഇരുട്ടിയാല്‍ ഇരു വീട്ടുകാരുമാറിയാതെയുള്ള   ഒളിച്ചോട്ടം പിന്നെ കുടുംബം, സമൂഹം , സമുദായം എല്ലാം .ഹയ്യോ ഓര്‍ക്കാനേ    വയ്യ  .
                                                    പരീക്ഷയും കഴിഞ്ഞു വിട പറയാനൊരുങ്ങവേ അവളോട്‌ യാത്രപോലും പറയാതെ ഓടി .അവള്‍ എന്ത് കരുതി കാണും എന്തായാലും കുഴപ്പമില്ല .കുറച്ചുക്കാലം .അത് കഴിഞ്ഞവള്‍ എല്ലാം മറക്കും ..അല്ലേലും മറവി ഒരു അനുഗ്രഹമാ ബാലന്റെ  കണ്ണുകള്‍  ഈറനണിഞ്ഞു  .പുതിയ കൂട്ടുക്കാര്‍ പുത്തന്‍ സ്കൂള്‍ പിന്നെ എവിടെയാ അഷ്ടിക്കു വകയില്ലാത്തവനെ .മറക്കണം മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കണം  .പിന്നീടുള്ള ഓര്‍മ്മകളില്‍ അവളെ മറക്കാന്‍ അവന്‍  സ്കൂള്‍ മുറ്റത്തേക്ക്‌ പോലും പോയില്ല  . .അമ്മാവനോടപ്പം കൂടി. അച്ഛന്‍ പോയി ഒരു വിധത്തില്‍ അത് ഒരു ആശ്വസമായി  .അമ്മാവന്‍ എന്ന് പേര് പറയാമെങ്കിലും അയാളുടെ പെരുമാറ്റം ശത്രുവിനോടെന്നപോലെയാ .എല്ലാം ക്ഷമിച്ചു .കാലങ്ങള്‍ തള്ളി നീക്കി .ആയിടക്കാന്‍  ദുബായിലേക്ക് ആളുകളെ റിക്രൂട്ട്   ചെയ്യുന്ന   ഒരു ഏജന്‍സി മുഖേനെ ഒരു വിസ.ഇന്റര്‍വ്യൂ കഴിഞ്ഞു .ടിക്കെറ്റിനുള്ള   കാശു മാത്രം മതി .അമ്മ അഴല്‍കൂട്ടത്തില്‍ നിക്ഷേപ്പിച്ചിരുന്ന തുക എടുത്തു ബാലനെ  ഏല്‍പ്പിച്ചു .അങ്ങനെ ഒരു പറിച്ചു നടല്‍.വര്‍ഷമൊന്നു കഴിഞ്ഞപ്പോയേക്കും  വീട്ടിലെ കടങ്ങള്‍ ഒരു വിധം തീര്‍ത്തു.അനിയത്തിക്ക് വിവാഹാലോചനകള്‍ വരുന്നുണ്ട് .ഏതെങ്കിലും ഒന്ന് ശെരിയായിട്ടു വേണം നിന്റേതു കൂടെ നടത്താന്‍ ഫോണ്‍   വിളിക്കുമ്പോള്‍ അമ്മക്ക് ഇത്ര മാത്രമേ  അവനോട് പറയാനൊള്ളൂ.
                            വഴലിന്   അക്കരെ ഓടു മേഞ്ഞ  ഒരു വീട് അമ്മ കണ്ടു വെച്ചിട്ടുണ്ട്   കുറഞ്ഞ കാശുമതി .നല്ല ഉഷ്ണം മാണെങ്കിലും ഒരു മനസമാധാനമുണ്ട് . .വര്‍ഷമൊന്നു കഴിഞ്ഞു അവധിക്കാലം ആസ്വദിക്കാന്‍   ഒരു മാസം .അനിയത്തിയെ കാണാന്‍ വന്നവര്‍ക്ക് വീടത്ര പിടിച്ചില്ല.ആണിനെന്തിനാ  പെണ്ണിന്റെ വീട് പിടിക്കുന്നത്‌   .ഇതുമൊരു    കലികാലമാ. വേറെ ഒരു കൂട്ടം വാരമെന്നെറ്റിട്ടുണ്ട്  അവരുടെ ഡിമാന്റ് എന്താവുമെന്തോ ?.ഏതെങ്കിലും ഒരുത്തന്‍ വരാതിരിക്കില്ല .ഇനി അവള്‍ക്കു വല്ല പ്രണയവുമുണ്ടോ   എന്തോ ? ചതിക്കല്ലേ  ദൈവമേ എന്ന പ്രാര്‍ത്ഥന മാത്രം .പഴയ  ഓര്‍മ്മകള്‍ ഇടയ്ക്കിടെ കടന്നു അവനെ  തേടി വരും കൂട്ടത്തില്‍ രെഞ്ചിനിയും  ആ പുളിമരവും .അവള്‍ കുടുംഭവുമായി സുഖമായിരിക്കും .അങ്ങനെയാവട്ടെ അതാണ്‌ ശരി .
                      കൂട്ടുക്കാര്‍ സന്തോഷത്തോടെ എയര്‍ പോര്‍ട്ടില്‍ ബാലനെ അനുഗമിച്ചു  .എമിഗ്രേഷന്‍  കഴിഞ്ഞു ബോര്‍ഡിംഗ് പാസ്സുമായി എയര്‍ ഇന്ത്യയുടെ  വിമാനത്തിനായി കാത്തു നിന്നു. .എയര്‍ പോര്‍ട്ടില്‍ അമ്മാവന്റെ മകനും അമ്മയും അനിയത്തിയും  ബാലനെ സ്വീകരിക്കാനെത്തിയിരുന്നു  .ട്രോളി തള്ളി വരുന്ന ബാലനെ ആദ്യം   തിരിച്ചറിഞ്ഞത്  അനിയത്തി  തെന്നയാ .അവള്‍ വലിയ പെണ്ണായിരിക്കുന്നു.ബാലന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല .വീട്ടില്‍  എത്തി കനാലിലെ ഒഴുക്കില്‍ ഒന്ന് മുങ്ങിയപ്പോള്‍ എല്ലാ ക്ഷീണവും അപ്രത്യക്ഷമായി .അഴല്‍വാസികളും ഭന്തുക്കളും   എത്തി  .എല്ലാവര്ക്കും ബാലന്റെ  തടിയെ കുറിച്ചേ പറയാന്‍ നേരമോള്ളൂ .പണ്ട് മെല്ലിച്ച നീ എങ്ങനെയാടാ വീപ്പ കുറ്റി പോലെ വീര്ത്തത് അഴലത്തെ അമ്മിണിയമ്മയുടെ തമാശ എല്ലാവരേയും ചിരിപ്പിച്ചു . അമ്മ ഉണ്ടാക്കി വെച്ചിരുന്ന  ചോറും  കറിയും   അകത്താക്കി .മാനം  ചെറുതായി ഇരുണ്ടു വരുന്നു വൃക്ഷ   ശിഖിരങ്ങളില്‍ ചെറിയ ചാഞ്ചാട്ടങ്ങള്‍    .ചിതറി വീണു തുടങ്ങിയവള്‍ ഒരു പിശറന്‍ കാറ്റോടെ .ഉമ്മറത്തെ മര  കശേരയില്‍  അവളുടെ ഭംഗി ആസ്വദിക്കവേ    അമ്മയുടെ കമന്റ്റ് വന്നു എന്തേ മുറ്റത്തേക്കിറങ്ങുന്നില്ലേ  ?.കുട്ടികാലത്ത് മഴ നനയാന്‍ കൊതിയായിരുന്നു .കടലാസ് വള്ളങ്ങള്‍ ഒഴുകുന്ന പഴയ ഓര്‍മ്മകള്‍ .
                                     മഴ ശക്തി പ്രാപിച്ചു .അഴലത്തെ രാമുവേട്ടന്റെ തൊടിയിലെ പേരക്ക മരം കാറ്റിനോട് മല്ല യുദ്ധം നടത്തി പരാജയപെട്ടു .വേണി ചേച്ചി (രമുവേട്ടന്റെ ഭാര്യ ) മഴയെ ശപിക്കുന്നത്‌ കേട്ടു.അമ്മാവന്‍ ഒരു കാലന്‍ കുട നിവര്‍ത്തി മുറുക്കാനും  ചവച്ചു  തുപ്പി ഉമ്മറത്തേക്ക് കയറി വന്നു .തലയില്‍ നേരിയ നര കയറിയിട്ടുണ്ട് എന്നല്ലാതെ അമ്മാവന്‍ വേറെ മാറ്റമൊന്നുമില്ല .പഴയ  അമ്മാവനല്ല ഭയങ്കര സ്നേഹം .കുശലന്നേഷണം  വിസ്തരിച്ചു തന്നെ നടന്നു .മഴയൊന്നു ശക്തി കുറഞ്ഞ ലക്ഷണ മുണ്ട് .അമ്മാവന്‍ പോകാന്‍ നേരം അമ്മ ബാലനെ കണ്ണിറുക്കി കാണിച്ചു ബാലനു  മനസ്സിലായി.പോകറ്റില്‍ നിന്നും ഒരു അഞ്ഞൂറിന്റെ ഗാന്ധി തല അമ്മാവന് നീട്ടി .അമ്മാവന്‍ നിറ പുഞ്ചിരിയോടെ  ഇനിയും വരാമെന്ന മുന്നറിയിപ്പില്‍ മഴയത്തേക്കിറങ്ങി   .ഇറയത്ത്‌   ഒരു കോയി തണുത്ത് വിറച്ചു നില്‍ക്കുന്നു .അനിയത്തി ഒരു കട്ടന്‍ ചായയുമായി വന്നു. നേരം വൈകുന്നേരമായതറിഞ്ഞില്ല .മഴ  ചെറുതായി ഒന്ന് ശമിച്ചപ്പോള്‍  ഒരു കുടയെടുത്തു കവലയിലേക്കു കൂട്ടുക്കാരെയൊക്കെ കാണാന്‍ ബാലനിറങ്ങി  .

                              കവല പഴയതിലും വലിയ മാറ്റമൊന്നുമില്ല .പക്ഷെ ആളുകള്‍ മാറിയിരിക്കുന്നു .പരമുവേട്ടന്റെ കവുങ്ങ്   തോട്ടത്തില്‍ വെട്ടിയിട്ട കവുങ്ങ്  കൊണ്ട് ഇരിപ്പിടമൊരുക്കിയ ആ നാളുകള്‍ ബാലന്‍ ഓര്‍ത്തു പോയി .അന്നൊക്കെ അങ്ങാടിയില്‍ ബഹുഭൂരിപക്ഷം  പേരും  തെഴില്‍ രഹിതാരോ തൊഴിലിനോട്  വിമുഖത  കാണിക്കുന്നവരോ ആയിരുന്നു.പക്ഷെ കാലം മാറി ഇന്ന് പണിക്കു പോകാത്ത ഒരുത്തനെ പോലും കവലയില്‍ കാണാനാവില്ല .കാരണം അഞ്ചൂറ് രൂപ കൂലി കിട്ടുമെത്രെ.കുറച്ചധികം ചെമ്പു കയ്യിലുള്ളവന്‍ വിസയുമെടുത്ത് കടലുകടന്നു .കവുങ്ങിന് പകരം നല്ല ഒന്നാതരം ഇരിപ്പിടം .മഴനനയാതിരിക്കാന്‍ മേല്‍കൂരയും.വാസു  ചേട്ടന്‍ കല്‍ പണി കഴിഞ്ഞ്  ഉന്തു വണ്ടിയുമായി കവലയില്‍ ഒരു ചെറു തട്ടുകട തീര്‍ത്തിട്ടുണ്ട് അവിടേയും കാണാം  കുറച്ചധികം ആളുകള്‍ .ബാലന്റെ ആഗമനം നന്നായി വാസു ചേട്ടന്‍ ഉപയോഗിച്ചു . പരിചയമുള്ളവരും  ഇല്ലാത്തവരും ഓര്‍ഡര്‍ കൊടുത്തു .വാസുവേട്ടന്റെ  കച്ചവടം പതുക്കെ അണയാന്‍ തുടങ്ങി . അവിടെ കൂടിയ ആളുകളും അവരവരുടെ വീടുകളിലേക്ക് പിരിഞ്ഞു . ബാലനും വീട്ടിലേക്ക് തിരിച്ചു .
                                      രാവിലെ അഴലത്തെ വീട്ടിലെ ബഹളം കേട്ടാണ് ബാലനുണര്‍ന്നത്   .രാമുവേട്ടന്റെ  പശു  ദേവകി ചേച്ചിയുടെ ചേമ്പ് മുഴുവന്‍ ചവിട്ടി നശിപ്പിച്ചിരിക്കുന്നു .ദേവകി ചേച്ചി കലി തുള്ളുകയാ  മകനും മരുമകളും ദേവകി ചേച്ചിയെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് . ബാലന്റെ അമ്മയും മറ്റുള്ളവരും ദേവകി ചേച്ചിയെ സമധാനിപ്പിക്കുന്നുണ്ട് .അവസാനം  ഒരു വിധം തര്‍ക്കം തീര്‍ന്നു .ഭീഷണി മുഴക്കിയാണ് ദേവകി ചേച്ചി പോയത് .പല്ലുതേപ്പും കുളിയും കഴിഞ്ഞ് ബാലന്‍   വന്നപ്പോയേക്കും അനിയത്തി നല്ല പുട്ടും  കടലയും തയ്യാറാക്കി വെച്ചിരുന്നു .അനിയത്തി ആ  തിരക്കിലേക്ക് ഒന്നും പോയി കണ്ടില്ല . ബാലനവളോട് ചോദിച്ചു നീ എന്താ അവിടേക്ക് ഒന്നും പോകാറില്ലേ .അമ്മ ഇവിടെ തന്നെ ഇരിക്കാന്‍ പറഞ്ഞതാ .വേളി  കഴിക്കാന്‍ വരുന്നവര്‍ക്ക് മുഷിപ്പ് തോന്നര്തല്ലോ ?. അവളിപ്പോ അതിന്റെ യൊരു സന്തോഷത്തിലാ ...ഇന്ന് ഒരു കൂട്ടം കാണാന്‍ വരാമെന്ന് പറഞ്ഞിട്ടുണ്ട് .മുറ്റം മുഴുവന്‍ പ്ലാവില വീണു വൃത്തികേടായി  കിടക്കുകയാ    .അനിയത്തി അതെല്ലാം തൂത്ത് വൃത്തിയാക്കി .നടവഴിയിലൊരു ഒരു ഓട്ടോറിക്ഷ വന്നു നിന്നു...രണ്ടു മധ്യ വയസ്കരും ഒരു യുവാവുമിറങ്ങി .മദ്ധ്യവയസ്കര്‍ ദല്ലാള്‍ സുഖുമാരനും ചെറുക്കന്റെ അച്ഛനും.കയറിയിരിക്കാന്‍ പറഞ്ഞു .ചെറുക്കന്‍  കല്പണിക്ക്   പോകുന്നവനാ .ഒരു അനിയനും ചേച്ചിയും .അമ്മ കുറച്ചു നാള്‍ മുമ്പ് മരിച്ചു പോയി ചേച്ചി കല്യാണം കഴിഞ്ഞ് ഭാര്ത്താവിനോടപ്പം സേലത്താണ് .വീട്ടില്‍ അനിയനും അച്ഛനും ചെറുക്കാനും മാത്രം .നല്ല ഭന്തം ബാലന്റെ   അമ്മാവനും അമ്മയും ഒക്കെ വളരെ സന്തോഷത്തിലാ .എന്തൊക്കെയായാലും അവളെ വെറും കയ്യോടെ പറഞ്ഞയക്കാനാവില്ലല്ലോ .അവര്‍ക്ക് ഒന്നും വേണ്ട എന്ന് പറയുന്നുണ്ട് .അനിയത്തിക്ക് ചെക്കനെ പിടിച്ചു .കല്യാണ തിയതിയും  നിക്ഷയിച്ചു .ഒരുക്കങ്ങള്‍ ഓരോന്നായി തുടങ്ങി .അമ്മ ബാലനറിയാതെ അനിയത്തിയുടെ  പേരില്‍ ഒരു ചിട്ടി പിടിച്ചിരുന്നു അതില്‍ ഒരു  രണ്ടു ലക്ഷം രൂപ കിട്ടും .കല്യാണം ഭംഗിയായി  കഴിഞ്ഞു .ചെറുക്കാനും പെണ്ണും യാത്രയായി കൂടെ ഭന്തുക്കളും .ഒരു    ചെറിയ ആശ്വസം ബാലന്‍ അമ്മയുടെ  മുഖത്ത് കണ്ടു  ...ഇനി ബാലന്റെ  കാര്യം അതാണമ്മയുടെ   ചെറിയ സങ്കടം .
                     കൊട്ടും  കുരവയും കഴിഞ്ഞു  തിരിച്ചു പോകാന്‍ ബാലനിനി  ദിനങ്ങള്‍ മാത്രം ഒരു പെണ്‍കുട്ടിയെ കണ്ടെത്തി അവളുടെ കൂടെ ജീവിക്കാന്‍ ഒരു വര്ഷം കൂടി കാത്തിരിക്കണം .പോകുന്നതിന്റെ തലേനാള്‍ ദല്ലാള്‍ സുഖുമാരന്‍ ഒരു ആലോചനയുമായി  വന്നു നല്ല തറവാട്ടുക്കാര്‍ .കുട്ടിയെ കണ്ടു ഉറപ്പിച്ചു പോയാല്‍ അടുത്ത വരവിനു കല്യാണം.അമ്മയുടെ നിര്ഭന്തത്തിനു  വഴങ്ങി ബാലന്‍ പെണ്ണ് കാണാന്‍ പോയി ..നല്ല കുട്ടി ഇഷ്ട്ടപെട്ടു അവള്‍ക്കു തിരിച്ചും .   അമ്മയും അനിയത്തിയും നിറ കണ്ണുകളോടെ ബാലനെ യാത്രയാക്കി . കടുമാങ്ങയും ,പപ്പടവും ഉണക്കമീനും കുറച്ച് കാഴ വറുത്തതും .കൂട്ടുകാര്‍ക്കിടയിലേക്ക് വെറും കയ്യോടെ പോവുക മാന്യതയല്ലല്ലോ .  എയര്‍ ഇന്ത്യയുടെ തോന്നിവാസങ്ങള്‍ ഒന്നുമില്ലേല്‍ നാളെ പുലര്‍ച്ചെ ദുബായില്‍ ഇറങ്ങാം .
                                  എയര്‍പോര്‍ട്ടിനുള്ളില്‍   എമിഗ്രേഷന്‍ കഴിഞ്ഞ് ബോര്‍ഡിംഗ് പാസ്സുമായി ഗാലറിയിലെ മുഷിഞ്ഞുള്ള ഇരുത്തം നീളം കൂടാന്‍  സാധ്യത തോന്നുന്നു .ഭക്ഷണം കഴിച്ചിറങ്ങിയതാണേലും വല്ലതും ലഗുവായി കഴിക്കാമെന്നു കരുതി ബാലന്‍   ബാഗ്‌ അടുത്തിരുന്ന ആളെ  ഏല്‍പ്പിച്ചു .ഒരു സവനെപ്പും ചോക്ലേറ്റും കായിച്ചു രൂപ എണ്‍പത്.ബാക്കി ഇരുപതു രൂപ. നൂര്‍ ദിര്‍ഹം കയ്യിലുണ്ട്  ദുബായിലെ ചിലവുകള്‍ക്കായി    മാറ്റി വെച്ചതാ .സെവനപ്പിന്റെ   അടപ്പ് തുറന്നു ചോക്ലേറ്റിന്റെ കവര്‍ രണ്ടായി  കീറി   ബാലന്‍ തീറ്റയാരംബിച്ചു    .അനൌണ്സ് മെന്റ് വന്നു .സെക്യൂരിറ്റി ഓഫീസര്‍ ബോര്‍ഡിംഗ് പാസ്‌ ചെക്ക് ചെയ്തു .ബാലന്‍ ബസ്സില്‍ ഫ്ലൈറ്റിനടുത്തേക്ക്‌  പുഞ്ചിരി തൂകുന്ന മുഖവുമായി എയര്‍ ഹോസ്റ്റെസ്  .അനൌണ്‍സ് എത്തി സീറ്റ്‌ ബെല്‍റ്റ്‌ ധരിക്കാന്‍ .ഫ്ലൈറ്റ് പതുക്കെ പൊന്തി തുടങ്ങി .    

                                  ഉറക്കം കണ്ണുകളെ പിടികൂടി ...ഇടയ്ക്കു ഭക്ഷണവുമായി വന്ന  എയര്‍ ഹോസ്റ്റെസ് ബാലനെ തട്ടിയുണര്‍ത്തി .ഫ്ലൈറ്റ് ദുബായില്‍ ലാന്‍റ് ചെയ്തു .ഇനി വിശ്രമമില്ലാത്ത നാളുകള്‍ .വുഡ്ബിയുമായുള്ള ഫോണ്‍ വിളി   അതാണ്‌ ബാലനെ ത്രില്ലടിപ്പിക്കുന്നത് . നല്ല ഉഷ്ണം.. മരുഭൂമി തഴുകിവരുന്ന കാറ്റില്‍  ഉഷ്ണം ഉരുക്കൂട്ടി  വരും .സന്തോഷം നിറഞ്ഞ നാളുകള്‍ക്ക്  ഇടിത്തിയായി ഫാക്ടറിയിലെ മെഷീന്‍ പൊട്ടി തെറിച്ചു ഒരു ബംഗാളിയും രണ്ടു പാകിസ്ഥാനികളും മരിച്ചു .ദുരന്തം കാരണം വിദേശികളുടെ കൈവ് കേടാണന്നും ,വിദേശികളെ  പിരിച്ചിവിടാനും സ്വദേശിവല്കരണം  നടപ്പിലാക്കാനും തീരുമാനിച്ചു .വെറും കയ്യോടെയുള്ള മടക്കം ബാലനെ വല്ലാതെ അശ്വസ്ഥനാക്കി . മുംബൈ വരെയുള്ള ടിക്കെറ്റ്   കമ്പനി  വഹിക്കും.വൂട്ബി മുഖേനെ അവളുടെ കുടുംബക്കാര്‍ വിവരമറിഞ്ഞു.ഒരു ഫോണ്കോള്‍ ജോലിയും കൂലിയുമില്ലാത്ത ഒരുത്തനു   മകളെ കെട്ടിച്ചു തരാന്‍ കഴിയില്ല ..അമ്മക്ക് പക്ഷെ മകനെ തള്ളി കളയാനാവില്ലല്ലോ?മുംബൈ എയര്‍ പോര്‍ട്ടില്‍ ഇറങ്ങി വീട്ടിലേക്കു ട്രെയിന്‍ കയറാന്‍ നേരമാണ് ബാലനോര്ത്തത്   ഇവിടെ എവിടെയെങ്കിലും ഒരു ചോലി .അടുത്ത് കണ്ട    ഹോട്ടലില്‍ കയറി നല്ല വിശപ്പുണ്ട് .എന്ത് കഴിക്കണമെന്ന് ഒരു പിടിയുമില്ല .ബാലന്റെ വെപ്രാളം   കണ്ടാണന്നു തോന്നുന്നു ഒരു യുവാവ് ചോദിച്ചു മലയാളി യാണ് അല്ലെ .അതെ എന്ന  ബാലന്റെ മറുപടിക്ക്  കാത്തു നില്‍ക്കാതെ അയാള്‍ ഓര്‍ഡര്‍ കൊടുത്തു ദോശയും ചട്ടിണിയും ചായയും  .കഴിക്കാനിരുന്ന ബാലനഭിമുഖമായി  ആ യുവാവുമിരുന്നു  പാതി കുടിച്ച ചായക്ലാസ്സുമായി .കാര്യങ്ങള്‍ ഓരോന്നായി അയാള്‍ തിരക്കി .അയാളുടെ പേര് മജീദ്‌ തലശേരിക്കരനാ വാപ്പ വലീദ് തുടങ്ങിയതാ ഈ ഹോട്ടല്‍ വാപ്പ വിശ്രമം ജീവിതവുമായി നാട്ടിലേക്കു പോയതോടെ മജീദ്‌ ആയി  നടത്തിപ്പുകാരന്‍  .ഭാര്യ  ഹസീനയും രണ്ടു പെണ്മക്കളും  ഹന്ന , റുബീന അതാണവരുടെ  പേരുകള്‍ .ബാലനോടയാള്‍ കൂടെ കൂടാന്‍ പറഞ്ഞു 
രാപകലുകള്‍ക്ക് നിറം വെക്കാന്‍ തുടങ്ങി .തലേശ്ശേരി ബിരിയാണി പറഞ്ഞു കേട്ട രുചി മാത്രമായിരുന്നു ബാലന് .ഇപ്പോള്‍ അത് പാചകം ചെയ്യുന്ന പണ്ടാരിയുമായി .അമ്മയുമായുള്ള ഫോണ്‍ വിളിയില്‍  നാട്ടിലെ വിശേഷങ്ങള്‍ അവനറിയാന്‍ കഴിയും  .അമ്മാവന്റെ മകളുടെ ഭര്‍ത്താവ് മരിച്ചെന്നും അവള്‍ മറ്റൊരുത്തനോടപ്പം   ഒളിചോടിയെന്നുമാണ് ആദ്യം അമ്മ പറഞ്ഞത് കുറച്ചു ദിവസം കഴിഞ്ഞാണറിഞ്ഞത്   കാമുകന്റെ സഹായത്താല്‍ അവള്‍ വിഷം  കൊടുത്തു കൊല്ലുകയായിരുന്നു എന്ന് .അവളെയും കാമുകനെയും  പോലിസ് അറസ്റ്റ്  ചെയ്ത ഫോട്ടോ പിന്നീട് പത്രത്തില്‍ അവന്‍ കാണുകയും ചെയ്തു .അമ്മാവന് പഴയ ഉഷിരോന്നുമില്ല വീട്ടില്‍ തന്നെ ചടഞ്ഞു കൂടി ഇരിപ്പാ .അമ്മ അമ്മാവനോടപ്പം തറവാട്ടിലാ താമസം വീട് പൂട്ടികിടക്കാ .മാസങ്ങള്‍ പലതും പിന്നിട്ടു .മജീദിക്ക  കുറേ നാളായി ബാലനെ നിര്ഭന്തിക്കുന്നു   വീട്ടിലേക്കു പോയി വരാന്‍ .അങ്ങിനെ അവന്‍  പോകാന്‍ തിരുമാനിച്ചു .അമ്മയെ വിവരമറിയിച്ചു .ട്രെയിനിറങ്ങി ഒട്ടോവിളിച്ചു  കുറച്ച് പര്‍ച്ചേസിംഗ് എല്ലാം നടത്തിയിരുന്നു .റോഡു കടന്ന് ഓട്ടോ  മുറ്റത്ത്‌  നിന്നു .പൂമുഖത്ത് അമ്മയുടെ മനോഹരമായ മുഖം ബാലന്‍ കണ്ടു .ബാലന്‍ വരുമെന്നറിഞ്ഞു  വന്ന പെങ്ങളും അളിയനും .ഉഷാറില്‍ ഒരു കുളി പാസ്സാക്കി ബാലന്‍ .നല്ല വിശപ്പുണ്ടായിരുന്നു അമ്മ യൊരുക്കിയ ചെറു സദ്യ വയര്‍ നിറയെ കഴിച്ചു .ശാന്തമായ ഒരു മഴക്കത്തിലേക്കു വീണവന്‍ .

                            നേരം സന്ധ്യയായി എന്ത് ഉറക്കാ  ഇത് എണീക്ക് മോനെ അമ്മയുടെ സ്നേഹ ശാസനയാണവനെ ഉണര്‍ത്തിയത്     .എണീറ്റ് ഒന്ന് ഫ്രെഷായി    നേരെ കവലയിലേക്കു വെച്ചു പിടിച്ചു .പഞ്ചായത്ത് വിളക്കുകാല്‍ കത്തുന്നു ബാലന്ശ്ചാര്യം .എന്ത് പറ്റി ഇവിടെ ആരുമില്ലേ എറിഞ്ഞുടക്കാന്‍. ഹ ആരിത് ബാലനോ നീ എപ്പോയാടാ വന്നത്  ദല്ലാള്‍ സുഖുമാരന്‍ ചേട്ടന്റെ കുശലന്നേഷണം. ഞാനിന്ന് രാവിലയാ  വന്നത് .അല്ല കയ്യില്‍ ഒന്നുമില്ലേ  ഒരു സിഗരറ്റെങ്കിലും  വാങ്ങി താടാ   .തട്ട് കടയില്‍ നിന്ന് സിഗരറ്റ് വാങ്ങിപ്പിച്ചേ ദല്ലാള്‍ സുഖുമാരന്‍ ചേട്ടന്‍ ബാലനെ പിടിവിട്ടള്ളൂ .വലിയ വലിയ ചര്‍ച്ചകളാ കവലയില്‍ അതില്‍ രാഷ്ട്രീയം  മുതല്‍ ന്യൂ ജനറേഷന്‍ സിനിമവരെ .ഓരോരുത്തരുടെ കൈകളിലും വിലപിടിപ്പുള്ള മുബൈല്‍ ഫോണുകള്‍  .ഒരു അപരിചിതത്വം .ഏകാന്തയുടെ മണം  കാറ്റിലൂടെ ഒഴുകിവരുന്നു .നേരം ഇരുട്ടി ഒരുരുത്തരായി രംഗം വിട്ടു .എണീറ്റ്‌ ബാലനും വീട്ടിലേക്ക് നടന്നു ..

വീട്ടു പടിക്കലെത്താന്‍  നേരം പുറകില്‍ നിന്നൊരു ശബ്ദം തിരിഞ്ഞു നോക്കുമ്പോള്‍ സ്കൂള്‍ പിയൂണ്‍ സംസുക്കയാ .എന്താ ഇക്ക .നീ എന്നാട വന്നത് ബാലാ  .ഇന്ന് രാവിലെ വന്നതേ യോള്ളൂ .നിന്റെ കല്യാണം വല്ലതും   നോക്കുന്നുണ്ടോ ?എന്ത് കല്യാണം നമ്മള്‍ക്ക് ഒന്നും അതിനുള്ള വിധിയില്ല സംസുക്കാ .നീ തയ്യാറണെങ്കില്‍  പറ ഞാന്‍ ശെരിയാക്കി തരാം .സംസുക്ക ദല്ലാള്‍ പണിയും തുടങ്ങിയോ ?.ജീവികേണ്ട മോനെ കഷ്ട്ടപാടാ  .ഞാന്‍ പറയാം ഇപ്പൊ നേരം ഒരു പാട് വഴ്കി അമ്മ കാത്തിരിക്കുന്നുണ്ടാവും .പിന്നെ കാണാം .ശെരി ബാലന്‍ നടന്നകന്നു .
  
                     ഉമ്മറത്തെ റാന്തല്‍ വെട്ടത്തിന് നല്ല പ്രകാശം .മുറ്റത്തിനരുകുകളില്‍ ചേര്‍ച്ചയുള്ള  ചെടിച്ചട്ടികള്‍ക്ക്  പതിവില്‍ കവിഞ്ഞ ഭംഗി ബാലന് തോന്നി  .വിറകു പുരയോടു ചേര്‍ന്ന് നില്‍ക്കുന്ന മുരിങ്ങ മരം നര പിടിച്ചിരിക്കുന്നു .എന്താ അവിടെ ഇങ്ങോട്ട് കയറിപോര്   വല്ല ഇഴ ജന്തുകളുണ്ടാകും.അമ്മയുടെ വിളികേട്ടു .അമ്മ ചോറും കറിയും ഉണ്ടാക്കി  വെച്ചിരിക്കുന്നു. അളിയന് രാവിലെ നേരത്തെ പോകാനുള്ളത് കാരണം അവര്‍ നേരത്തെ കഴിച്ചു കിടന്നു . .ഉറങ്ങാന്‍ നേരമാ ബാലന്‍ ഓര്‍ത്തത് സംസുക്ക പറഞ്ഞ കാര്യം .   ഒരു മങ്കല്യം .ഓര്‍മ്മകളിലെ പുളിമര ചുവട്ടിലേക്ക്‌ കടന്നു ചെന്ന് രെഞ്ചിനി   അവളുടെ പഴയ ഓര്‍മ്മകള്‍ എല്ലാം അവനെ തഴുകി തലോടി  .കല്യാണം കഴിഞ്ഞ് ഭര്‍ത്താവും കുട്ടികളുമായി സുഖമുള്ള കുടുംബ ജീവിത നയിക്കുകയായിരിക്കും .എപ്പോയോ ഉറക്കം  കണ്ണുകളെ വിഴുങ്ങി .അടുക്കളയിലെ ശബ്ദമാണ് ബാലനെ ഉണര്‍ത്തിയത് പല്ലുതേപ്പും കുളിയും കഴിഞ്ഞ് ഉമ്മറത്തേക്ക് വന്നപ്പോള്‍ അളിയന്‍ പോകാനുള്ള തിരക്കിലാ .ഇന്ന് രണ്ടു വീട്ടില്‍ പണി ഏറ്റിട്ടുണ്ട് കഴിയുമോ എന്തോ അളിയന്റെ ആത്മകഥം  .യാത്ര പറഞ്ഞ്‌ അളിയന്‍ പോയി  .ചായയുമായി ഉമ്മറത്തേക്ക് വന്ന അമ്മ പറഞ്ഞ്‌ ഞാനിവളെയും കൊണ്ട് ആശുപത്രിയില്‍  പോവാ ബാലാ   ഇവള്‍ക്ക് സമയം തെറ്റിയ ലക്ഷണമുണ്ട്  .ഞാന്‍ പോരണോ അമ്മെ ബാലന്‍ ചോദിച്ചു ..വേണ്ട മോനിവടെ നിന്നോ ആരെങ്കിലും വന്നാല്‍ വീട് പൂട്ടികിടക്കുന്നത് കണ്ട്  തിരിച്ചു പോകും . ഞങ്ങള്‍ പോയി ഉടനെ വരാം .പടിഞ്ഞാറന്‍ കാറ്റില്‍ നരപിടിച്ച മുരിങ്ങ വിറക്കുന്നു ..സ്കൂളില്‍ ഒന്ന് പോകണം പഴയ ഓര്‍മ്മകളിലൂടെ . ആ പുളിമരം   അവിടെ കാണുമോ എന്തോ ബാലന്‍ ഒന്ന് നിശ്വസിച്ചു  ?   

                        അമ്മയും അനിയത്തിയും നല്ല സന്തോഷത്തിലാ കുടുംബത്തിലേക്ക്   ഒരംഗം കൂടി വരുന്നു ബാലനും നല്ല സന്തോഷമായി മാമാന്നും വിളിച്ചു കൊച്ചു കുട്ടി.അമ്മയുടെ മുഖത്ത് പതിവില്‍  കവിഞ്ഞ പ്രസന്നത ബാലന്‍ കണ്ടു . ചെടിച്ചട്ടികളില്‍ കൊച്ചു കൊച്ചു പൂമൊട്ടുകള്‍ അവയും വിരിയും സുഗന്തം   വിതറാന്‍  .ചെടിച്ചട്ടികള്‍ മറിച്ചിട്ട് ഒരു കണ്ടന്‍  പൂച്ച ഓടിയൊളിച്ചു .അതാ നാണി തള്ളയുടെ വിത്താ അമ്മയുടെ വിമര്‍ശനം ബാലനെ ചെറുതായി ഒന്ന് ചിരിപ്പിച്ചു   .മേശക്ക് മുകളിലെ മരുന്ന് കവറില്‍ നീളത്തില്‍ ഒരു പേപര്‍  മരുന്നുകളുടെ രേഖ .മുഖളില്‍ ഇടതുവശത്തായി പേരും ബിരുദവും .
DR.Renjini menon - GYNAECOLOGIST
MBBS, MS ( Obst & Gyn )
p h : tele 4833256458
ആ പേരില്‍ ബാലന്റെ മനസ്സ് ഉടക്കി രേഞ്ചിനി മേനോന്‍ ഇതവളായിരിക്കുമോ? എന്തോ ഒരു സംശയം . ബാലന്‍ അനിയത്തിയോട്   ചോദിക്കാന്‍ തീരുമാനിച്ചു .നിങ്ങള്‍ ഏത് ഹോസ്പിറ്റലീലാ പോയത് .ഞങ്ങള്‍ ഹോസ്പിറ്റലില്‍ അല്ലല്ലോ ചേട്ടാ  പോയത് . പിന്നെ ? ഇവിടെ അടുത്താ രെഞ്ചിനി  ഡോക്റ്ററുടെ  വീട് .ചേട്ടനറിയില്ലേ   സ്കൂള്‍ പടിക്കലെ മാധവ മേനോന്റെ മോളെ .ചേട്ടന്റെ കൂടെ പഠിച്ചതല്ലേ ?.മാധവ മേനോന്‍ ,രെഞ്ചിനി   മനസ്സ് പഴയ കാലത്തേക്ക് കൈപിടിച്ചു നടത്തി . എന്താ ചേട്ടനലോചിക്കുന്നത് അനിയത്തി  ഓര്‍മ്മയില്‍  പ്രഹരിച്ചു .ഹേയ് ഒന്നുല്ല .ഞാന്‍ വെറുതെ പഴയതൊക്കെ ഒന്ന് ഓര്‍ത്തു പോയതാ .എന്താ  ഇത്ര ഓര്‍ക്കാന്‍ ചേട്ടനാ ചേച്ചിയെ പ്രേമിച്ചിരുന്നോ  ? പോടീ അവിടുന്ന് അവളുടെയൊരു കിന്നാരം .രെഞ്ചിനി അവളെയൊന്നു കാണണം പക്ഷെ എങ്ങിനെ ?കണ്ടിട്ട് എന്ത് പ്രയോജനം  .അവള്‍ക്കതിഷ്ടമാകുമോ ? ഒരു പാട് ചോദ്യങ്ങള്‍ ബാലന്റെ  മനസ്സിനെ ആഞ്ഞു പ്രഹരിച്ചു കൊണ്ടിരുന്നു .അനിയത്തിയുടെ അടുത്ത ചെക്കപ്പ് അതാണ്‍  ബാലന്റെ ലക്‌ഷ്യം അമ്മയെ മാറ്റി നിര്‍ത്തി പോകാം .ആര്‍ക്കും ഒരു സംശയം തോന്നാന്‍ പാടില്ല .പ്രതേകിച്ച്  അമ്മയ്ക്കും  അനിയത്തിക്കും ബാലനുറപ്പിച്ചു .  

                                         മുറ്റത്തെ കാറ്റാടി  ചെടികള്‍ കടന്ന ഓട്ടോറിക്ഷ പോര്‍ച്ചിനരികിലായി  നിന്നു .പോര്‍ച്ചില്‍ ചുവന്ന സ്വിഫ്റ്റ് കാര്‍ പുറകില്‍ 'ഡി ര്‍ രെഞ്ചിനി മേനോന്‍ '.അധികം തിരക്കില്ല .രണ്ടോ മൂന്നോ പേര്‍ .ചേട്ടനെന്താ സ്വപ്നം കാണുകയാണോ അനിയത്തിയുടെ ചോദ്യമാണ് ബാലനെ ചിന്തയില്‍ നിന്നുണര്ത്തിയത് .അനിയത്തിയുടെ പേര് വിളിച്ചു . ബാലന്‍ അമ്മയെ തന്ത്ര പൂര്‍വ്വം വീട്ടില്‍ നിര്‍ത്തിയിരുന്നു .അനിയത്തിയോടപ്പം റൂമില്‍ കയറിയ ബാലന്‍ സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല . കണ്ണുകള്‍ക്ക്‌ തിളക്കം വെച്ചു .ചുവന്ന സാരിക്ക് മുകളിലൂടെ വെളുത്ത  കോട്ടണിഞ്ഞ യുവതി .രെഞ്ചിനി അതെ എന്റെ രെഞ്ചിനി പക്ഷെ അവള്‍ തികച്ചും ഡോക്ടറായി  .കണ്ട പരിചയം പോലം പ്രഗടിപ്പിച്ചില്ല   .ചെക്കപ്പ് കഴിഞ്ഞിറങ്ങി മരുന്ന്   വാങ്ങാന്‍ നേരം മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരനാണത്   ബാലന്‍ കാണിച്ചു കൊടുത്തത്  .പ്രിഷ്ക്രിപ്ഷന് മുകളിലെ ടെലി ഫോണ്‍ നമ്പര്‍ ചുകന്ന മഷി കൊണ്ട് വൃത്തം വരച്ചിരിക്കുന്നു കൂടെ pleas call me എന്ന് എഴുതിയിരിക്കുന്നു .അനിയത്തി കുറച്ചകലെ നിന്നതിനാല്‍ അവളതു ശ്രദ്ധിച്ചില്ല .ബാലന്‍ നമ്പര്‍ പെട്ടെന്ന് മൊബൈലില്‍ ഫീഡ് ചെയ്തു .എഴുതിയത് വെട്ടിത്തിരുത്തി .മരുന്ന് വാങ്ങി ഓട്ടോറിക്ഷയില്‍  വീട്ടിലേക്കു തിരിച്ചു വഴിയിലുടനീളം ബാലന്റെ ചിന്തയില്‍  രെഞ്ചിനിയുടെ  മുഖവും മുബൈലില്‍ ഫീഡ് ചെയ്ത നമ്പറും മാത്രം .വിളിക്കണം .ചേട്ടാ വീടെത്തി അനിയത്തിയുടെ ശബ്ദം  ഓര്‍മ്മയില്‍  വിള്ളല്‍ വീഴ്ത്തി.

                        രാത്രിയുടെ കറുപ്പിന് പതിവില്‍ കവിഞ്ഞ പ്രസന്നതയുണ്ടെന്നു ബാലന് തോന്നി  .മാനത്ത് അമ്പിളി മാമനും നക്ഷത്രങ്ങളും  വിതറിയ പൂക്കള്‍ മുറ്റത്തെ മാവിലൂടെ ഒഴുകിവന്ന  ഇളംതെന്നല്‍ ദേഹ മാസകാലം   വിതറിയ സുഖാനുഭവം  .ഉമ്മറത്തെ കരിപുരണ്ട റാന്തല്‍ ഗ്ലാസ്സിനുള്ളിലെ തീ ജ്വല സ്വര്‍ണ തിളക്കം സമ്മാനിക്കുന്നു .ചീവീടുകളുടെ പാട്ടുകള്‍ക്ക് ശ്രുതി ശുദ്ധം .നാളെ വീട്ടില്‍ വെച്ചുകാണാം എന്നാണ് ബാലന്‍ വിളിച്ചപ്പോള്‍    രെഞ്ചിനി പറഞ്ഞത് . അതെ ഈ രാത്രിയിലെ മിനുട്ടുകള്‍ക്ക് മണികൂറിന്റെ  ദൈര്‍ഘ്യം മുണ്ടെന്നു ബാലന് തോന്നി  .നിലാവിലെ മഞ്ഞു കൊണ്ടുള്ള നില്‍പ്പ് അമ്മക്ക് പിടിച്ച ലക്ഷണമില്ല .അമ്മ റാന്തലിന്റെ തിരി താഴ്ത്തി .ബാലന്‍ റൂമില്‍ കയറി വാതിലടച്ചു കിടന്നു .ഉറക്കം എപ്പോയോ കണ്ണുകളെ വീഴ്ത്തി . മനോഹരമായ പല സ്വപ്നങ്ങളും കണ്മുന്നിലൂടെ ഒഴുകി നടന്നു .വാതിലില്‍ ആരോ ശക്തിയായി മുട്ടുന്നു കട്ടിലില്‍ നിന്നും ചാടി എണീറ്റ ബാലന്‍ ജനാല പാളി  മെല്ലെ തുറന്നു പുറത്ത് വീര്‍പ്പുമുട്ടി കിടന്നിരുന്ന  വെഴില്‍ അകത്തേക്ക് ഗമിച്ചു   .നേരം പുലര്‍ന്നിരിക്കുന്നു സ്വഭോതം കിട്ടിയപ്പോള്‍ വാതിലില്‍ മുട്ടുന്നത് അനിയത്തിയാണന്നു ബാലന്    മനസ്സിലായി .ബാലന്‍ ലുങ്കി യുടുത്ത് വാതില്‍ തുറന്നു .എന്തൊരുറക്കമാ ഇത് വെടി പൊട്ടിച്ചാല്‍ പോലും കേള്‍ക്കില്ലല്ലോ ?അനിയത്തിയുടെ ശാസന .പല്ല് തേപ്പും കുളിയും കഴിഞ്ഞു വന്നപ്പോയേക്കും അമ്മ പ്രാതല്‍ തയ്യാറാക്കി വെച്ചിരുന്നു .പ്രാതല്‍ കഴിച്ചു കൊണ്ടിരിക്കുമ്പോയാണ്‍ അമ്മ പറഞ്ഞത് .ഒരു വിവാഹ കാര്യം വൈകീട്ട് പെണ്ണ് കാണാന്‍ പോകണം .ഇഷ്ട്ടപെടാല്‍ ഉടനെ കല്യാണം .ബാലന്‍ എലാം മൂളി കേട്ട് അവന്റെ മനസ്സില്‍ രെഞ്ചിനിയും അവളോടുത്തുള്ള നിമിഷങ്ങളുമാണ് . അതിനു ചേട്ടന്‍ സമ്മതിക്കില്ല അമ്മെ അനിയത്തിയുടെ കമന്റ് .അതെന്താട ഈ അമ്മയെ നീ അനുസരിക്കില്ലേ ?.  അമ്മയുടെ പരിഭവം ബാലനെ അസ്വസ്ഥനാക്കി .ഹോ  ന്റെ അമ്മേ അതല്ല ചേട്ടനും ഡോക്റ്ററും ലൈനാ അനിയത്തി കള്ളിവെളിച്ചത്താക്കി . ലൈനോ  അതെന്താ അമ്മയുടെ ആകാംഷ  ?ഇഷ്ട്ടതിലാണന്ന് അനിയത്തി വിസധീകരണം നല്‍കി .അത് നിനക്കെങ്ങനെ അറിയും ബാലന്‍ ആകാംഷ  ഉള്ളിലൊതുക്കി ദേഷ്യം നടിച്ചു ? അതൊക്കെ അറിയും  പറയട്ടെ ചേട്ടാ അനിയത്തിയുടെ ഭീഷണി  .നീ പോടീ അവിടുന്ന് അവളുടെ ഒരു കിന്നാരം ബാലന്‍ അനിയത്തിയെ തന്ത്ര പൂര്‍വ്വം പിന്തിരിപ്പിച്ചു   .അമ്മെ ഇവള് പറയുന്നത് കള്ളമാ ഞാന്‍ മനസാ വാചാ അറിയാത്ത കാര്യങ്ങള്‍ ബാലന്‍ അമ്മക്ക് മുമ്പില്‍ കുംബാസാരിച്ചു   . മ് മ് നടക്കട്ടെ  ഞാനേതായാലും കുളമാക്കുന്നില്ല അനിയത്തി കള്ളച്ചിരി പാസ്സാക്കി അടുക്കളയിലേക്കു പോയി .സംസാരം  അവിടെ  മുറിഞ്ഞു .


                                 കാറ്റാടി  മരങ്ങള്‍ക്ക്  ഇത്രയും ഭംഗിയുണ്ടെന്നു ബാലന് തോന്നിയത് രെഞ്ചിനിയുടെ വീട്ടിലെ കാറ്റാടി മരം കണ്ടമുതലാണ്  .  ഉമ്മറത്ത് ആരേയും കാണാത്തത് കാരണം ബാലന്‍ കോളിംഗ് ബെല്ലടിച്ചു .കുറച്ചു കഴിഞ്ഞ് ഒരു മധ്യവയസ്ക വന്നു വാതില്‍ തുറന്നു .ബാലന്‍ സാറല്ലേ അങ്ങോട്ടിരുന്നോളൂ   ഡോക്ടര്‍  ഇപ്പൊ വരും . അതും പറഞ്ഞവര്‍ ഉള്ളിലേക്ക് തന്നെ മടങ്ങി പോയി.അവിടെ കണ്ട സോഫയില്‍ബാലന്‍ ഇരുപ്പുറപ്പിച്ചു. ചിന്തകളില്‍ പൂവിതറി അവള്‍ വന്നു  സാരിയാണ് വേഷം.അവനഭിമുഖമായാവളിരുന്നു. അവളൊന്നു ചിരിച്ചു മനോഹരമായ മുല്ലപൂക്കള്‍ പ്രത്യക്ഷപെട്ടു .എന്താ എന്റെ ഭംഗി കാണാന്‍ വന്നതാണോ ?അവള്‍ അവനെയൊന്നു വാരി .' അത് പിന്നെ ഞാന്‍ ബാലന് വാക്കുകള്‍ക്ക് വേണ്ടി പരതി ' .പഴയ ഓര്‍മ്മകളിലേക്ക് തിരിക്കാന്‍ രണ്ടു പേരുടെയും മനസ്സ് കൊതിക്കുന്നുണ്ട്  പക്ഷെ ആര് ആദ്യം തുടങ്ങണമെന്ന സ്റ്റാര്ട്ടിംഗ്ട്രെബ്ള്‍     അവര്‍ക്കിടയില്‍ വില്ലാനായി .അല്ല സാറിന്റെ കല്യാണം കഴിഞ്ഞില്ലേ വേലക്കാരി ജാനു മൌനം ഭഞ്ജിച്ചു .ഇല്ല ബാലന്റെ മുഖത്തെ  നിരാശ രെഞ്ചിനിക്ക് കാണാം . രെഞ്ചിമോളുടെ മങ്കല്ല്യം ഒന്ന് കഴിഞ്ഞതാ പക്ഷെ കൂടെ ജീവിക്കാനുള്ള ഭാഗ്യം ദൈവം  നല്‍കിയില്ല .എന്ത് പറ്റി ബാലനിടക്ക് കയറി ചോദിച്ചു .അതിനുത്തരം പറഞ്ഞത് രെഞ്ചിനിയാ .പട്ടാളക്കാരനെ കണ്ടെത്തി അച്ചനും ഭന്തുക്കളും  സ്നേഹവായ്പ്പ് കൊണ്ട് മൂടി .പക്ഷെ ആ സന്തോഷത്തിന് നാലുമാസമേ ആയുസുണ്ടായിരുന്നൊള്ളൂ .പിന്നീട് പലരും നിര്ഭന്തിച്ചു പക്ഷെ അതൊന്നും നടന്നില്ല .ജീവിതം നമ്മള്‍ ആഗ്രഹിക്കുന്നത് പോലെയല്ലോ . സൃഷ്ട്ടാവ്  വരച്ച വര സൃഷ്ട്ടിക്ക്  തിരുത്താനാവില്ലല്ലോ .

                               ബാലന്‍  ആവി പറക്കുന്ന ചായകപ്പ് ചുണ്ടോടുപ്പിച്ചു .നല്ല രുചികരമായ ചായ .ബാലനെന്താ കല്യാണം കഴിക്കാത്തത് രെഞ്ചിനിയുടെ ആകാംഷ    നിറഞ്ഞ ചോദ്യം .ബാലാന്‍ തന്റെ കഥകള്‍ ഓരോന്നായി വിവരിച്ചു .തുല്യ ദുഖിതര്‍ .പഴയ ഓര്‍മ്മകളിലേക്ക് തിരിക്കാന്‍ രണ്ടു പേരുടെയും മനസ്സ് കൊതിക്കുന്നു അതാണല്ലോ ഈ ഒത്തുചേരലിന് പിന്നില്‍ .ബാലന്റെ പോകറ്റില്‍ മൊബൈല്‍ കരയാന്‍ തുടങ്ങി.അമ്മയാ പെണ്ണ് കാണാന്‍ പോകുന്ന കാര്യം പറയാനായിരിക്കും ബാലന്‍ മനസ്സില്‍ കണക്കു കൂട്ടി .ഉടനെ വരാമെന്ന മറുപടിയില്‍ ഫോണ്‍ കട്ടാക്കി .രെഞ്ചിനിയോട് യാത്ര പറഞ്ഞിറങ്ങാന്‍ നേരം രെഞ്ചിനി പറഞ്ഞു ഇനി എന്നാ ഒരു കണ്ടു മുട്ടല്‍ . ബാലന്‍ പ്രതീക്ഷിച്ച ചോദ്യം കാണാം , കാണണം . കാണാതെ പറ്റില്ലല്ലോ  .ഓക്കേ ബൈ .
                വീട്ടിലെത്തിയ ബാലനെ കാത്ത് അമ്മാവനിരിപ്പുണ്ട് .നീ എവിടെയായിരുന്നു ഇത്രയും നേരം അമ്മയുടെ സ്നേഹ ശാസന .ഞാന്‍ ടൌണ്‍   വരെയൊന്നു പോയതാ അമ്മെ , ബാലന്‍ കള്ളത്തരം മറച്ചുവെക്കാന്‍ വെമ്പുന്നത് കണ്ടു അനിയത്തി ഇടപെട്ടു ഞാന്‍ അപ്പോയെ അമ്മയോട് പറഞ്ഞതാ ചേട്ടന്‍ ഡോക്റ്ററെ കാണാനല്ല ടൌണില്‍  പോയതാണന്ന് .എവിടെയോ ഒരു പാരയുടെ   മണം ബാലനനുഭവപെട്ടു .എന്ത് തീരുമാനിച്ചു അമ്മാവന്റെ അധികാരം കവിഞ്ഞുള്ള ചോദ്യം .എന്ത് ബാലാന്‍ ഒന്നുമറിയാതെ തിരിച്ചു ചോദിച്ചു .അല്ല കല്യാണം എന്ന് തീരുമാനിക്കാനാ പ്ലാന്‍ .കല്യാണമോ ?ബാലന്‍ ആശ്ചര്യത്തോടെ ചോദിച്ചു ?  ഹോ ഒന്ന് മറിയാത്ത ഒരു സാധു പയ്യന്‍ വന്നിരിക്കുന്നു . ആ മറ്റെ ഡിങ്കോള്‍ഫി ഡോക്റ്റര്‍ ചേട്ടന്റെ കാമുകി .പോടീ അവിടുന്ന് അമ്മെ ഇവളെന്തെക്കെ ഈ പറയുന്നത് .ബാലന്‍ പറഞ്ഞു തീരും മുമ്പേ അമ്മ ഇടപെട്ടു   നീ കിടന്നുരുളണ്ട ഞങ്ങള്‍ എല്ലാമാറിഞ്ഞു .ഞാനും അമ്മാവനും കൂടി നാളെ ആകുട്ടിയുടെ വീട് വരേയൊന്നു പോവുകയാ .പറഞ്ഞുറപ്പിക്കാന്‍ .ബാലന്റെ മനസ്സില്‍ പെരുമഴ  തിമര്‍ത്ത് പെഴ്തു .സ്വപ്ന സാഫലല്യം യാഥാര്‍ത്യമായി ..

                             കുടുംബം സന്തുഷ്ട്ടമാണ് ബാലനും രെഞ്ചിനിയും രണ്ടു മക്കള്‍ ആരതിയും  ആരോമലും .കൊച്ചു മക്കളെ താലോലിച്ച് ശിഷ്ട്ട കാലം ആസ്വദിക്കുന്ന അമ്മയും .ബാലന്‍ നാട്ടില്‍ ഒരു മെഡിക്കല്‍ സ്റ്റോര്‍ തുറന്നു . ഭാര്യയുടെ രോഗികള്‍ ഭര്‍ത്താവിന്റെയും കൂടി രോഗികളായി മാറി .അന്ന് ഒരു ഞായറായ്ച്ച  ദിവസം  അവര്‍ രണ്ടു പേരും ലീവെടുത്തു പഴയ ഓര്‍മ്മയിലേക്ക് നടന്നു .സ്കൂളിന്റെ മുറ്റത്ത് വണ്ടി നിര്‍ത്തി .രണ്ടു പേരേയും  അമ്പരിപ്പിച്ചത് സ്കൂളില്‍ന്റെ മാറ്റമാണ് .പഴയ ഓടു മേഞ്ഞ കെട്ടിടങ്ങള്‍ക്ക് പകരം അമ്പര ചുംബികളായ കെട്ടിടങ്ങള്‍ .പുളിമരം വെട്ടി മാറ്റിയിരിക്കുന്നു അവിടെയെല്ലാം കെട്ടിടങ്ങള്‍ പൊക്കിയിരിക്കുന്നു .രുചിയൂറും പ്രണയോര്‍മ്മകള്‍ സമ്മാനിച്ച ആ പുളിമരം അവര്‍ മനസ്സില്‍ നട്ടു  പിടിപ്പിച്ചു ........

Tuesday, October 23, 2012

ജനനം


                                                              

                                    രക്തകട്ടയില്‍  തുടക്കം മാംസകട്ട തന്‍ 
                                    ഉത്ഭവം അറിയില്ല ഈ പരിണാമം 
                                    ദൈവം കനിഞ്ഞൊരു വിക്രതിയാ 
                                   മാത്രത്വം  തുടിക്കുമീ നാളുകള്‍ 
                                   ആശയും പ്രത്യാശയും വളരുന്ന 
                                   പൌറണ്ണമിതന്‍  ഗ്രഹ വാസം 
                                   മാംസപിണ്ഡം ഉരുത്തിരിയുന്നു
                                   അടക്കി വായുമി മാത്രഗ്രഹം 
                                   ഒന്നല്ല രണ്ടല്ല മാസങ്ങള്‍ പത്താണ് 
                                   തിരിയാത്ത മറിയാത്ത പത്തുമാസം
                                   വേദനയുടെ നിര്‍വ്രതിയുടെ  പത്തരമാറ്റ് 
                                   സുഖമോ സിസേറിയനോ അറിയത്ത ദിവസം 
                                   ശുഭവസ്ത്ര ധാരിയാം മാലകയായി
                                   പരിചാരക  വൃന്തം  ചുറ്റിലുംകൂടും   
                                   തിയേറ്ററിനു   മുമ്പില്‍ വിഷണ്ണനായി പ്രിയതമന്‍
                                   വാതില്‍ തുറക്കുന്നു കൈകളില്‍ ചോരപൈതല്‍ 
                                   മറ്റൊരു വസന്തം കൂടി പൂത്തുലഞ്ഞു  
                                   ആ പൂന്തട്ടം മനോഹരമാക്കാന്‍ 
                                  പൂന്തോട്ടതിലെത്തുന്ന ശലഭങ്ങള്‍ അടക്കം പറയുന്നു 
                                  വേര്‍ തിരിച്ച നന്‍മ തിന്മ്മകള്‍ വീതം വെക്കാന്‍ 
                                           വണ്ടുകള്‍ എത്തുന്നു  ..
                                                          

Wednesday, September 12, 2012

ന്യൂ ജനറേഷന്‍ v/s-എമെര്‍ജിംഗ് കേരള

ന്യൂ ജനറേഷനെ    കുറിച്ചുള്ള ചര്‍ച്ചകളും , അവരുടെ ആവശ്യകതയുടെ സ്വപ്നങ്ങളും ചര്‍വണ ചര്‍വിത മാക്കുന്ന  ഈ വര്‍ത്തമാന കാലത്ത് അവരുടെ ഉന്നമനം ലക്‌ഷ്യം വെച്ച് കേരള സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന എമെര്‍ജിംഗ് കേരള എന്ന വികസന പദ്ധതിയെ കാലാകങ്ങളായി തുടരുന്ന പിന്തിരിപ്പന്‍ നയത്തിന്റെ വേര് പിടിച്ച് നഖ ശിഖാന്തം എതിര്‍ക്കുന്ന പ്രതിപക്ഷ നേതാവും  , സി പി  എം  പാര്‍ട്ടിയും വളര്‍ന്നു വരുന്ന തലമുറയ്ക്ക് മുകളില്‍  പറക്കുന്ന കാഴുകന്മാരായി മാറുകയാണ് .ലാഭാകൊതിയുമായി വരുന്ന മുതലാളിമാര്‍ക്ക്  കേരളം തീറെഴുതി കൊടുക്കുകയാണെന്ന് മുറവിളി കൂട്ടുന്നവര്‍ ഭരിക്കുന്ന പക്ഷിമബംഗാളിലെ നന്തിഗ്രാം  ഏക്കറ കണക്കിന്  കൃഷി ഭൂമി തീറെഴുതി കൊടുക്കുകയും അതിനെതിരെ പ്രതികരിച്ച പാവം കര്‍ഷകരെ പാര്‍ട്ടി ഗുണ്ടകളെ വിറ്റും പോലിസിനെ  ഉപയോഗിച്ചും    അടിച്ചമര്‍ത്തുകയുമാണ്  ചെയ്തത് . കമ്മ്യുണിസ്റ്റ്ചൈന  പോലും മുതലാളിത്ത പ്രവണതയെ പുല്‍കി കഴിഞ്ഞു . കമ്മ്യൂണിസം അച്ചടിച്ച പുസ്തകങ്ങളിലെ തുരുമ്പിച്ച വാക്കുകള്‍ മാത്രമായി കഴിഞ്ഞു .സോഷ്യല്‍നെറ്റ്വര്‍ക്കുകള്‍     സാമൂഹിക ജീവിതത്തെ സുധാര്യമാക്കിയ ഈ വര്‍ത്തമാന കാലഘട്ടത്തില്‍ പഴയ ഗീര്‍വാനങ്ങളുടെ  പാടവം അവാസാനിച്ചിരിക്കുന്നു. എന്ത് പറഞ്ഞാലും വിശ്വസിക്കാന്‍ കഴുതകള്‍ എന്ന് ആക്ഷേപിക്കുന്ന ജനത യുണ്ടാകുമെന്ന മിഥ്യ ധാരണ ഈ സുധാര്യ ലോകത്ത് അപ്രസക്തമാണ് .നിക്ഷേഭാകര്‍ വരുന്നത് ലാഭാകൊതിയുമായി എന്ന വാദം തന്നെ പഴകിയതാണ് . ലാഭം ലഭിക്കാത്ത ഏതു സംരംഭങ്ങള്‍ക്കാണ് നിക്ഷേപകര്‍ മുതല്‍ മുടക്കുക .എന്തിനേയും എതിര്‍ക്കുക എന്ന പഴകി ദ്രവിച്ച നാടകങ്ങള്‍ നിര്‍ത്തിക്കൂടെ .നിക്ഷേപകര്‍ വരട്ടെ നാടിനും നാട്ടുകാര്‍ക്കും ഗുണം മില്ലാത്തതാണോ എന്ന് പഠിച്ച് ആവശ്യമെങ്കില്‍ സ്വീകരിക്കാനും തള്ളാനുമുള്ള സ്വതന്ത്രം നേടിയെടുക്കുകയല്ലേ ചെയ്യേണ്ടത് .കാലത്തിനൊപ്പം  നടക്കാതെ  തനിക്കു ശേഷം പ്രളയം എന്ന് ചിന്തിക്കുന്ന കടല്‍ കിഴവന്‍ മാരെ സമൂഹത്തിനവാശ്യമില്ല .


            ചര്‍ച്ചകള്‍ക്ക് വിളിക്കുമ്പോള്‍ പുറംതിരിഞ്ഞു നിന്നും നിഴമ നിര്‍മ്മാണ സഭക്കകത്ത് മൌനിയാവുകയും പുറത്തിറങ്ങി വലിയ വായില്‍ കൊണ്ട്ടാടുന്ന മിമിക്രി വേലകള്‍ നിര്‍ത്തലാക്കി .വരും തലമുറയുടെ ഉന്നതിക്കായി പൊരുതൂ .കുട്ടനാടന്‍ പാടങ്ങളില്‍ ട്രാക്ടര്‍ പോലുള്ള യാത്രവല്കരണങ്ങളെ   എതിര്‍ത്തു .  കമ്പ്യൂട്ടര്‍ വന്നപ്പോള്‍ അതിനെതിരെ സമരത്തിന്‌ നേത്രത്വം നല്‍കി , സ്വശ്രയ കോളേജ് എന്ന ആശയം വന്നപ്പോള്‍ അതിനെതിരെ രക്തം ചിന്തി സമരം ചെയ്തു .ഇന്ത്യക്ക് കൂടി ഓഹാരിയുള്ള  ഏഷ്യന്‍ ഡെവലപ്മെന്റ്  ബാങ്ക് (എ. ഡി .ബി  ) ന്റെ വാഴ്പ്പ  സ്വീകരണത്തിനെതിരെ പാര്‍ട്ടിയിലെ കുട്ടികുരങ്ങന്‍  മാരെ കൊണ്ട്  ചുടുചോറു മാന്തിച്ചു ,ഒടുവില്‍ അധികാരം കയ്യാളിയപ്പോള്‍ ട്രാക്ടറും ,കമ്പ്യൂട്ടറും ,സ്വശ്രയ വിദ്യഭ്യാസ ആശയവും ,  എ . ഡി . ബി .വാഴ്പ്പയുമെല്ലാം സ്വീകരിച്ചു .തെരുവിലിറങ്ങിയ  ചെരുപ്പാക്കാര്‍ എല്ലോടിഞ്ഞു രാക്തം വാര്‍ന്നത്‌ മിച്ചം .സര്‍ക്കാരിന്റെ ഖജനാവ്  എന്നും  ശൂന്യമായിരിക്കും അതില്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ തുല്യരാണ് .കാശില്ലാത്ത സര്‍ക്കാരിനെ  മൂലധനം നല്‍കി സഹായിക്കുകയും അതുവഴി   വരുംതലമുറയുടെ ഉന്നതി ഉയര്ത്തപെടുകയും ചെയ്യും . വീടും നാടും വിട്ട് ഉറ്റവരേയും ഉടയവരേയും വിട്ട്  കനെലെരിയുന്ന മരുഭൂവില്‍ സ്വനാടിനു  വേണ്ടി ഉരുകി തീരുന്ന പ്രവാസം .വരുംതലമുറക്കെങ്കിലും വിധൂരമാവട്ടെ .ചര്‍ച്ചകള്‍ നടക്കട്ടെ .വിവിധ മേഖലകളിലായി വികസനവുമായി ബന്ധപെട്ട് 16 സെമിനാറുകള്‍ എമെര്‍ജിന്‍ കേരളയില്‍ നടക്കും .മന്ത്രിമാരും വിവിധ ഉദ്യോഗസ്തരും സെമിനാറുകളില്‍ പങ്കു കൊള്ളും. സെമിനാറുകളില്‍ പങ്കുകൊള്ളുകയും നാടിന് ആപത്താണെങ്കില്‍   എതിര്‍ക്കുകയും ചെയ്യുക  .  അല്ലാതെ അന്തന്‍ ആനയെ ഉപമിക്കുന്നത് പോലെ വാചക കസര്‍ത്ത് നടത്താതിരിക്കുക .നമ്മുടെ ഹരിത സമ്പത്തിനെ നശിപ്പിക്കുന്ന ഒന്നിനും കൂട്ട് നില്‍ക്കാന്‍ ആര്‍ക്കും കഴിയില്ല .അതുണ്ടാവാത്ത ഒരു മുന്നേറ്റമാണെങ്കില്‍   സ്വീകരിക്കാനുള്ള മനസ്സ് സ്വായത്ത  മാക്കുക ...            


Tuesday, July 31, 2012

തണല്‍ മരം




കടലുണ്ടി പുഴയില്‍ ഓളങ്ങള്‍ക്ക് ശാന്തത
പാണക്കാട്ടെ മണല്‍തരിക്കു തീഷ്ണത
പുഷ്പ്പമൊട്ടുകള്‍ കരിഞ്ഞു വീഴുന്നു
അഭയാര്‍ഥിയുടെ കണ്ണ് നീര്‍  ചാലിട്ടു ഒഴുകുന്നു 
 എല്ലാത്തിനും തണലേകിയ ആ  ആല്‍മരം എവിടെ
വാളിനു പകരം ആത്മസംയമനം ആഴുതമാക്കിയവന്‍
ന്യൂന പക്ഷത്തിനായി  ഏറുമാടം കെട്ടി കാവലിരുന്നു
മിത ഭാഷയില്‍  ആളുകളെ നന്മയില്‍ കൂട്ടിയിണക്കി
പ്രശ്നപരിഹാരത്തിന് സുപ്രീംകോടതി
കാറ്റിലും   കോളിലും പതറാത്ത കപ്പിത്താന്
അവര്‍ക്കറിയാം ആസൂര്യന്റെ ഉദയം ഇനി ഇല്ല
അവരുടെ വിലാപം എന്തേ  നേരത്തേ അസ്തമിച്ചു
അവരുടെ മുഖം ഇനി കാണില്ല ആപുഞ്ചിരി
അവരോടു പറയുന്നു അകാല്‍പാടുകള്‍
പിന്തുടര്‍ന്ന് നീങ്ങാന്‍ ..അവര്‍ പിന്തുടരും
മത സൌഹൃദ     മനീഷിക്കായി ...
ലോകം തേങ്ങിയ നാളുകള്‍ ..അവരുടെ നേതാവിനായി
ശിഹാബിന്റെ ചന്ദ്രകല നമ്മെ പിന്തുടരും
എല്ലാവരും തന്നോടപ്പം തന്നോടപ്പം എന്ന് പറയും
യുദ്ധമല്ല സമാധാന സ്നേഹ സന്ദേശം 
ആരും പറയില്ല മിതഭാഷ ..ആര്‍ക്കുമറിയില്ല ഈ വചനാമൃതം 
നമ്മുക്കും പിന്തുടരാം ആ കാല്‍പാടുകള്‍...

Tuesday, April 24, 2012

തിരിച്ചറിവ്

               
   മേരി ഫോണെടുത്തു ചെവിയോട് ചേര്‍ത്ത് വെച്ചു മറു തലയില്‍  കോളേജില്‍ ഒന്നിച്ചു പഠിച്ച സതീഷ്‌ ബാബു . .അവരുടെ സംസാരം ആരോജകത്തോടെ കേട്ട് കിടക്കുകയാണ്  മേരിയുടെ ഭര്‍ത്താവ്  ജോസഫ് ..സ്വൊന്തം  ഭാര്യ അര്‍ദ്ധരാത്രി കാമുകനുമായി ശിങ്കരിക്കുമ്പോള്‍ കേട്ടും കണ്ടും  ക്ഷമിച്ചും ഇരിക്കാന്‍ വിധിക്കപെട്ട ഹതഭാഗ്യന്‍ ... മേരിയുടെ സംസാരം തുടരുന്നു................................................................
  ജോസഫ് മേരിയുടെ വീട്ടില്‍  വേലക്ക്  നിന്നിരുന്ന  ജാനകിയമ്മയുടെ മകനാണ്..  മേരി ഫെര്‍ണാട്സ്  അമേരിക്കയിലാണ് വളര്‍ന്നതും  പഠിച്ചതും പാലാക്കാരന്‍ ഫെര്‍ണണ്ടാസിനു  ഒരു പാട് ചികിത്സകള്‍ക്കും വഴിപാടുകള്‍ക്കും  ശേഷം കിട്ടിയതാണ്   മേരിയെ   ....................

    ഫെര്‍ണണ്ടാസിന്റെ ഭാര്യ ലൂസിയ  മേരിക്ക് മൂന്നു വയസ്സുള്ള പോള്‍ അര്‍ബുദം ഭാധിച്ചു മരിച്ചു.. ബാല്യംതന്നെ കുരിശില്‍ തറച്ച മേരിക്ക് അപ്പയാണ്  എല്ലാം   ..അത് കൊണ്ട് തന്നെ അപ്പയുടെ സ്നേഹം വാരികോരി കിട്ടിയിരുന്നു ..ജനിച്ചത്‌ പാലായില്‍    ആണെങ്കിലും    വളര്‍ന്നതും പഠിച്ചതും അമേരിക്കയിലാണ്  ..അതിന്റെ നേരിയ ചുവ ജീവിതത്തില്‍ പകര്‍ത്തുന്നത് സോഭാവികം .. മേരി യുടെ പഠനശേഷം ഫെര്‍ണാടാസ് മേരിയെ നാട്ടിലെ ഒരു കോളേജില്‍ അധ്യപികയായി നിയമിച്ചു അതിനു പല കാരണങ്ങള്‍ ഉണ്ട്   ..അവളുടെ അമേരിക്കയിലെ കൈവിട്ട  കളികള്‍ നാട്ടിലുള്ളവര്‍ അറിയാന്‍ ഇടവന്നാല്‍ അവളുടെ ഭാവിതന്നെ അവതാളത്തിലാവും ..ആയിടക്കാണ് മേരിയെ മംഗല്യം കയിപ്പിക്കാന്‍ നുള്ള മോഹം  ഫെര്‍ണാണ്ടസിനും     കുടുംബത്തിനും ഉണ്ടായത് ..അങ്ങിനെ ഫെര്‍ണാടസിന്റെ    സഹോദരി പുത്രന്‍ അമേരിക്കയില്‍ തന്നെയുള്ള എബ്രഹാമുമായി നിശ്ചയിച്ചു മേരിക്ക് പൂര്‍ണ്ണ സമ്മതം ..അങ്ങിനെ കാര്യങ്ങള്‍ വിവാഹതിയതി വരെ തീരുമാനിച്ചു  ..പക്ഷേ  വരന്‍  അറിഞ്ഞിരുന്നില്ല  അവന്റെ വിവാഹം   നിശ്ചയിച്ചത് ... അമ്മയും അമ്മാവനും അവനെ അറിയിക്കാതെ അത് നിശ്ചയിച്ചു പക്ഷെ എബ്രാഹം  കുട്ടിയല്ല അവന്റെ  ജീവിതത്തിലുള്ള  ലക്‌ഷ്യം ആഗ്രഹങ്ങള്‍ എല്ലാം അവനോടപ്പം വളര്‍ന്നത്‌ ആരും അറിഞ്ഞില്ല അല്ലങ്കില്‍ അറിഞ്ഞഭാവം നടിച്ചില്ല .. കല്യാണത്തിന്റെ തലേനാള്‍ വരന്‍ മറ്റൊരു പെണ്‍കുട്ടിയെ രജിസ്റ്റര്‍  മാരേജ്  ചെയ്തു..ഇതറിഞ്ഞ മേരി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും പരാജയപെട്ടു ..കല്യാണ വീട് മരണവീടിന് സമാനമായി  പക്ഷെ നിക്ഷ്യിച്ച മുഹൂര്‍ത്തത്തില്‍ വിവാഹം നടന്നു വരന്‍  മുന്‍ വാല്യക്കാരിയുടെ  മകന്‍ ജോസഫ് ... ജോസഫ് ബംഗ്ലൂരില്‍ ഐ ടി പ്രഫഷണല്‍ ആയി ജോലി ചെയ്യുകയാണ്  .. മരിയ ഭര്‍ത്താവായി ജോസഫിനെ ഒരു രാത്രീ മാത്രമേ അനുവാദം നല്‍കിയോള്ളൂ..  .. ... ഫോണ്‍ വിളി  തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു ചുംബന കൈമാറ്റം വരെ എത്തിയ ഫോണ്‍ വിളി ആസാനിച്ചത് കോഴിയുടെ കൂവല്‍ കേട്ടാണ് ജോസഫ് എപ്പോയോ ഉറക്കത്തിന്റെ ആലസത്തിലേക്ക്   വീണിരുന്നു ..നേരം പരപര എന്ന് വെളുത്തു ജോസഫ് കണ്ണ് തിരുമ്മി നോക്കുമ്പോള്‍ ബെഡ്ഡില്‍ മറിയയില്ല   ബെഡ് റൂം മുഴുവനും വസ്ത്രങ്ങള്‍  വാരിവലിചിട്ടിരിക്കുന്നു അലമാറയിലെ മറിയയുടെ വസ്ത്രങ്ങള്‍ ഒന്നും കാണാനില്ല ..ജോസഫിന് ദേഷ്യവും സങ്കടവും   ഒന്നിച്ചു വന്നു .. വീട് മുഴുവന്‍ തിരെഞ്ഞെങ്കിലും കണ്ടെത്തിയില്ല ..കുറെ തിരഞ്ഞ ജോസഫ് ക്ഷീണിതനായി കസേരയില്‍  ഇരുന്നപ്പോള്‍ ഭിത്തിയില്‍ തൂങ്ങുന്ന  കണ്ണാടിക്കിടയില്‍   ഒരുതുണ്ട് കടലാസ് അതില്‍ കുറച്ചു വരികള്‍ .. കമുകനോടപ്പം ഒളിചോടുമ്പോള്‍ പറയുന്ന പതിവ് വരികള്‍ ..... 
 
 കാലം കടന്നകന്നു ജോസഫ് ഒരു വിവാഹം കയിക്കാന്‍ തീരുമാനിച്ചു ...കൂടെ ജോലി ചെയ്യുന്ന ഒരു അനാഥ പെണ്‍കുട്ടിയെ ....അവരുടെ ദാമ്പത്യം പൂത്ത് തളിര്‍ത്തു രണ്ടു ആണ്‍ കുട്ടികള്‍ .........ജോസഫും  ദീപ്തിയും തങ്ങളുടെ മക്കളും മടങ്ങുന്ന ഒരു കൊച്ചു കുടുംബം കണ്‍ കുളിര്‍ക്കെ കണ്ടു ജാനകിയമ്മ കണ്ണടച്ചു.....ജോസഫ് ഒരു കൊച്ചു വീട് വെച്ചു .....ഒരു ദുരന്തം കൂടി ജോസഫിനെ വേട്ടയാടി ഭാര്യ ദീപ്തിയുടെ മരണം ...ജോലി കഴിഞ്ഞു വരുന്ന വഴിക്ക് ഒരു ആക്സിഡന്റ്റ് ...........
വിധിയുടെ വേട്ടയാടലില്‍ തളര്‍ന്ന ജോസഫ് കുറച്ചു കാലം വീട്ടില്‍ ചടഞ്ഞു കൂടി യിരുന്നു സുഹ്രത്തുക്കളും മറ്റും അവനെ ഉത്സഹവനാക്കി  വീണ്ടും ആ പഴയ ജോസഫക്കി /......................

 വീട്ടു പടികലില്‍  ഒരു പോലിസ് ജീപ്പ് വന്നു നിന്ന് ...ജോസഫും അഴല്‍ വാസികളും പേടിയോടെ നോക്കി നില്‍ക്കേ  അതില്‍ നിന്ന് ഇറങ്ങി വന്ന പോലീസുക്കാര്‍ക്ക്‌ ഒപ്പം ഒരു യുവതി  .ശരിക്ക് നടക്കാന്‍ ശേഷിയില്ലാത്ത മുഖം നീര്  വന്നു വീര്‍ത്ത ഒരു യുവതി  ജോസഫ് ഒന്ന് കൂടി ശൂക്ഷിച്ചു നോക്കി ..ജോസഫ് കണ്ടു  മരിയയെ... പോലിസ്  ജോസഫിന്റെ സമ്മതം വാങ്ങി മരിയയെ ജോസഫിനെ ഏല്‍പ്പിച്ചു പിന്‍വാങ്ങി  .....  മരിയ  തന്റെ കഥന കഥ ജോസഫിനോടും മറ്റുള്ള വരോടുമായി പങ്കു വെച്ചു  ..കാമുകന്‍  കൊണ്ട് പ്പോയി വില്‍പ്പന നടത്തിയത് മുതല്‍                  അവിടെ നിന്നും രക്ഷപെട്ടു പോലീസിന്റെ കയ്യില്‍ എത്തുന്നത്  വരെ യുള്ള ഞെട്ടിപികുന്ന യഥാര്ത്യങ്ങള്‍ ......
.ജോസഫിന്റെ മക്കള്‍ക്ക്‌ ഉള്ള അമ്മയായി ഇന്ന് മരിയ മാറി  മുമ്പ് ചെയ്ത  ദ്രോഹാത്തിന് പ്രായക്ശ്ചിത്തം  ചെയ്യുകയാണ് ...
ഭാര്യ ഭര്‍ത്താവ് ഭന്തം  കേവലം നാടകങ്ങള്‍ക്ക് സമാനമല്ല ..അത് പരസപരം മനസ്സിലാക്കാന്‍ സാധികുന്നവര്‍ വിജയം വരിക്കും  അല്ലാത്തവര്‍ ...........?.............?   

Friday, April 13, 2012

വിരഹം

നീ വരുമെന്നറിഞ്ഞു കാത്തിരിക്കുന്ന എന്റെ നിമിഷങ്ങള്‍ യാമങ്ങള്‍ പിന്നിട്ടു ..പറയാന്‍ മറന്നു ഓടിയൊളിച്ച നിന്റെ സൊപ്ന ചെപ്പു തുറക്കുമ്പോള്‍ പാറി വരുന്ന പറവകള്‍ മനം അലങ്കാര നിബിടമാക്കുന്നു ...വാഖമാരച്ചുവട്ടിലെ കല്ലില്‍ കൊത്തിയ നിന്റെ പേര് മാഞ്ഞു തുടങ്ങി ...സ്കൂള്‍ മുറ്റം ശാന്തമാണ് ...പ്ലാവില വീണു ആലങ്കോലമായ ഭോതിമര ചുവട്ടില്‍ വേരുകള്‍ ഇരിപ്പിടം ഒരുക്കി കാത്തിരിക്കുന്നു ...നിന്റെ കൊലുസിന്റെ മണിയടി ശബ്ദം ഇന്നും അവിടെ മുഴങ്ങി കേള്‍ക്കുന്നു ...പുതിയ കുട്ടികള്‍ പുതിയ രീതികള്‍ എല്ലാം മാറി ...ഓടിയോളിച്ചിരുന്ന നമ്മുടെ പ്രണയ ചേഷ്ട്ടകള്‍ മാറി ..വാഖമാര തണല്‍ പ്രണയനികളുടെ സംഗമ ബിന്ദു ...നീ വരില്ലേ നമ്മുക്കും കൂട്ട് കൂടാം ഈ പ്രണയ പുതുമയില്‍ .. ഇരുള്‍ നിറഞ്ഞ വരാന്തകള്‍ മാറി എല്ലാം പ്രകാശ പൂരിതം ...അന്ന് നീ എന്നെ തനിച്ചാക്കി നടന്നകലുമ്പോള്‍ ഓര്‍ത്തില്ല ഇത്രയും വേദന നിറഞ്ഞ വിരഹം ...നീ വരുമോ എന്നോടപ്പം ?... വഴലുകളില്‍ ബില്‍ഡിങ്ങുകള്‍ പൊന്തി നന്മ നശിച്ച കുറേ കാട്ടാളന്‍ മാര്‍ മാത്രം ...നെല്‍ കതിരു കാണുവാന്‍ തേടിയലയുന്ന കാലം ...നീ നല്‍കിയ സമ്മാനം ഇന്നും ഞാന്‍ സൂക്ഷിക്കുന്നു ...നിന്റെ മുല്ലമൊട്ടുകള്‍ പതിഞ്ഞ ഓര്‍മ്മപെടുത്തല്‍ നിനക്കായി ഞാന്‍ കാത്തു വെച്ചു... സന്ധ്യകളില്‍ ദീപം കൊളുത്താന്‍ മറന്നില്ല ..തുളസിത്തറയില്‍ വിളക്കു വെക്കാനും ...
മഞ്ഞുറഞ്ഞ പ്രഭാതങ്ങള്‍ നിന്റെ കുഴില്‍ നാദം കേട്ടുണര്‍ന്ന കുളിരോര്‍മ്മകള്‍ മാഞ്ഞു പോഴി .. ഇരുട്ടിനു ഭീകര മായ മുഖഭാവം ...ബീച്ചിലെ ആളൊഴിഞ്ഞ ബെഞ്ചുകളില്‍ പ്രണയനികളുടെ ബാഹുല്യം ...ഒരു വിഷു പുലരിയില്‍ നീ വാശി പിടിച്ചത് ഓര്‍മ്മയില്ലേ എന്നെ കണി കാണാന്‍ , ഇതാ വിഷു വീണ്ടു വരുകയാണ് ഒരു പാട് വിഷു പുലരിയില്‍ ഞാന്‍ പോഴിരുന്നു ആ പുഴക്കരയില്‍ ഓര്‍മ്മയില്ലേ മണ്ണാത്തി പുഴയുടെ തീരം ,നീ മറക്കില്ല എനിക്കറിയാം കെട്ടിയിട്ട വഞ്ചിയില്‍ ഓളത്തിന്റെ ചാഞ്ചാട്ടത്തില്‍ നീ എനിക്ക് തന്ന വിഷു കൈനീട്ടം ... നേരം ഇരുട്ടി തുടങ്ങി ആരുമില്ലാത്ത ഈ ശ്മശാനത്തില്‍ നിന്‍ ഓര്‍മ്മകള്‍ മാത്രമാക്കി ഞാന്‍ പോകുന്നു .. നീ വരില്ലേ എന്നോടപ്പം .......

Sunday, March 25, 2012

ക്യാമ്പസ്‌


പ്‌ലസ്റ്റു കഴിഞ്ഞ് എനിക്ക് സീറ്റ്‌ കിട്ടിയത് ഒരുമ മല പ്രദേശത്തെ പ്രഥാന ക്യാമ്പസിലാണ്. പുഷ്പ്പവല്ലി അതാണാ ആ കലലായതിന്റെ പേര്. ഞാന്‍ ആണെങ്കില്‍ ഇതുവരെ വീട് വിട്ടു മാറി നിന്നിട്ടില്ല. പത്രങ്ങിലെ റാഗിംഗ് വാര്‍ത്തകള്‍ എന്നില്‍ വല്ലാത്ത ഭയം ജനിപ്പിക്കാന്‍ കാരണമായിരുന്നു. ബി എ സാമ്പത്തിക ശാസ്ത്രം വിദ്യാര്‍ഥിയായിട്ടാണ് എനിക്ക് പ്രവേശനം ലഭിച്ചത്. സാമ്പത്തികമായി വളരെ പിന്നിലുള്ളത് കാരണമാവാം എനിക്ക് സമ്പാദന ശാസ്ത്രം രുചിക്കാന്‍ എന്നില്‍ ധൈര്യം ജനിച്ചത്.
പറഞ്ഞു കേട്ട അന്തരീക്ഷങ്ങളില്‍ നിന്ന് വിഭിന്നമാണ് ക്യാമ്പസ്. കളിയും ചിരിയും സന്തോഷവും നിറഞ്ഞ ഒരു മാസം. ക്ലാസ്സിന്റെ ആദ്യ ദിവസം തന്നെ വ്‌നീത് സര്‍ പറഞ്ഞിരുന്നു ക്ലാസ്സിലെ അപരിചിതയായ രാധികയുടെ ആഗമനം. ഇവളാരാ സിനിമ നടിയോ മുഖവുര നല്‍കി പരിചയപെടുത്താന്‍ എന്ന് ഞാന്‍ ചിന്തിക്കാതിരുന്നില്ല. സുഗന്ന്യ ടീച്ചറുടെ ക്ലാസ് നടക്കുമ്പോള്‍ വിനീത് സാറും ഇരു നിറത്തില്‍ മെല്ലിച്ച ഒരു പെണ്‍കുട്ടി കൂടെ. സുഗന്ന്യ ക്ലാസ് നിറുത്തി പെണ്‍കുട്ടിയെ വിനീത് സര്‍ പരിചയപെടുത്തി. രാധികയുടെ വരവോടെ ക്ലാസ്സിലെ പെണ്‍കുട്ടികളുടെ എണ്ണം ആണ്‍കുട്ടികളെക്കാള്‍ വര്‍ദ്ധിച്ചു. ആധിപത്യം അവര്‍ക്കാണന്നു കരുതി ക്ലസ്സില്‍ മൊട കാണിക്കാനൊന്നും അവര്‍ തുനിഞ്ഞില്ല.
രാധിക ഒരു വായാടിയാണ് ആരോടും എന്ത് പറയാനുള്ള അവളുടെ ധൈര്യം സമ്മതിച്ചു കൊടുക്കുക തന്നെ വേണം. പഠിക്കാനും മിടുക്കിയാണ് നല്ലത് പോലെ ചിത്രം വരക്കുകയും ചെയ്യും ക്യാമ്പസിലെ ഒരു സകലകലാ വല്ലഭായണവള്‍ അതൊകൊണ്ട് തന്നെ അഹങ്കാരത്തിനു ഒരു കുറവുമില്ല. ഞാന്‍ പൊതുവേ അന്തര്‍മുഖനായത് കാരണം എന്നെ എല്ലാവരും കളിയാക്കും. രാധിക യാണ് മുന്‍പന്തിയില്‍
കലാകായിക രംഗങ്ങളില്‍ കഴിവ് തെളിയിക്കാനുള്ള അവസരമായി. ഞാന്‍ ഇതുവരെ ജീവിതത്തില്‍ മത്സങ്ങളില്‍ പങ്കെടുത്തിട്ടില്ല. പക്ഷെ എനിക്ക് ചെറിയൊരു ആഗ്രഹം ഏതെങ്കില്‍ ഒന്നില്‍ പങ്കെടുക്കാന്‍ കായിക അധ്യാപകന്‍ നാസര്‍ മാഷ് വന്നു കാസ്സിലെ പങ്കെടുക്കുന്ന കുട്ടികളുടെ പേര് പറയാന്‍ പറഞ്ഞു ഞാന്‍ എന്റെ പേര് പറയും മുമ്പേ രാധിക എന്റെ പേരും ഞാന്‍ മത്സരിക്കുന്ന ഇനങ്ങളും പറഞ്ഞു. നൂറു മീറ്റര്‍ ഓട്ടം, ലോങ്ങ് ജംബ്, ഹൈജംബ്, ഹാമാര്‌ത്രോ. നാസര്‍ മാഷ് സന്തോഷത്തോടെ ക്ലാസ്സില്‍ നിന്നും പോയി പക്ഷെ എന്റെ ചിന്ത ഒരു നൂര്‍ മീറ്റര്‍ ഓട്ടം മാത്രമായിരുന്നു മറ്റുള്ളവ ഞാന്‍ മനസാവചാ അറിഞ്ഞിട്ടില്ല പരിചയവുമില്ല. എന്റെ ഭയം ഇരട്ടിയായി മത്സര ദിവസം അടുത്ത് വരുകയാണ് എല്ലാവരും പരിശീലങ്ങള്‍ ആരംഭിച്ചു കഴിഞു. രാധികയോടുള്ള ദേഷ്യം ഉള്ളില്‍ ഒതുക്കി ഞാനും പരിശീലനം തുടങ്ങി.
മത്സര ദിവസം എന്റെ ഓരോ കോപ്രായങ്ങളും എട്ടു നിലയില്‍ പൊട്ടി. രാധികയും കൂട്ടുകാരികളും പരിഹാസം കലര്‍ന്ന വാക്കുകളില്‍ എന്നെ അഭിനന്തിച്ചു. ക്യാമ്പസില്‍ യുവജനോത്സവം നടക്കാനുള്ള ഒരുക്കത്തിലാണ് രാധികയോട് പകരം വീട്ടാന്‍ ഞാന്‍ മൂന്നു ഇനങ്ങളില്‍ പേര് നല്‍കി. മാപ്പിള പാട്ട്, കവിത, കഥാപ്രസംഗം. എന്റെ റിഹേയ്‌സല്‍ ആരംഭിച്ചു കഴിഞു. പഠനത്തെക്കാള്‍ ഉപരി ഞാന്‍ ഞാനതില്‍ ശ്രദ്ധിച്ചു. മത്സര ദിവസം അടുത്ത് വരികയാണ് ഒരു തരം വാശി പക്ഷെ ഭയം ഇപ്പോയും വിട്ടു മാറിയിട്ടില്ല. വിധികര്ത്താകളായി എത്തുന്നത് പ്രശസ്തരാണ്. നീതി ടീച്ചറാണ് കഥ പ്രസംഗം തയ്യാറാക്കി തന്നത്. ടീച്ചറുടെ നിര്‍ദേശം ഭാവങ്ങള്‍ മുഖത്ത് വിരിയണം പാട്ടില്‍ ശ്രുതി വളരെ ശൂക്ഷിക്കണം. എല്ലാം നല്ലതിനാവും എന്ന് കരുതി ഞാന്‍ തുടര്‍ന്നു. സെപ്റ്റംബര്‍ മാസം നാലാം തിയതി അന്നാണ് മത്സര ദിവസം ഇന്ന് സെപ്റ്റംബര്‍ രണ്ടു ഇനി രണ്ടു ദിവസങ്ങള്‍ മാത്രം ക്യാമ്പസില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
ആ സുദിനം വന്നെത്തി മത്സരങ്ങള്‍ക്കായി പേര് വിളിക്കാന്‍ തുടങ്ങി ആദ്യം കവിത ഒരു വിധം ഒപ്പിച്ചു വിധികര്‍ത്താക്കളുടെ മുഖത്തേക്ക് നോക്കി ഒരു തരം ദേഷ്യം കലര്‍ന്ന മുഖഭാവം എനിക്ക് തോന്നിയതാവാം. അടുത്ത ഇനത്തിനു ഉച്ചവരെ കാത്തുനില്‍ക്ക. ഒരു മണിക്കൂര്‍ കഴിഞ്ഞു കവിതയുടെ റിസല്‍റ്റ് മൈക്കിലൂടെ ഒഴുകിവന്നു ഫസ്റ്റ് ചെസ്സ് നമ്പര്‍ ഇരുനൂറ്റിനാല് ഷാജഹാന്‍, സെക്കന്റ് നല്‍പ്പതിനാല്‍ സുധീര്‍ എന്റെ ഹ്രദയം തുടിച്ചു അറിയാതെ ഞാനൊന്ന് ചാടി പോയി എന്റെ കവിതയ്ക്ക് രണ്ടാംസ്ഥാനം. ഞാന്‍ രാധികയുടെ നേരെ വിജയഭാവത്തില്‍ നോക്കി അവള്‍ കണ്ടഭാവം നടിച്ചില്ല. കഥാപ്രസംഗം തേര്‍ഡ്‌ കൊണ്ട് ത്രപ്തി പെടേണ്ടി വന്നു.
മാപ്പിള പാട്ടിനുള്ള മുന്നറിയിപ്പ് വന്നു ഞാന്‍ ഒരുങ്ങി. പതിനെട്ടു കുട്ടികളുണ്ട് ഈ ഇനത്തില്‍ എന്റെ ധൈര്യം ചോര്‍ന്നു പോകുന്നത് പോലെ തോന്നി. രാധികയുടെ അവഹേളനത്തിനു മറുപടി നല്‍കാന്‍ കഴിഞ്ഞില്ലങ്കില്‍ ഓര്‍ക്കാന്‍ പോലും കഴിയുന്നില്ല. സകല ദൈവങ്ങളെയും മനസ്സില്‍ പ്രാര്‍ഥിച്ചു എന്റെ ഊഴത്തിനായി കാത്തുനിന്നു ആറാമനായി എന്നെ ക്ഷണിച്ചു ഞാന്‍ ശ്രദ്ധിച്ചു പാടി. പാടി തിര്‍ന്നപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു പ്പോയി വിധികര്‍ത്താക്കള്‍ ഒന്നടങ്കം എണീറ്റ് നിന്ന് എനിക്ക് വേണ്ടി കൈയടിച്ചു. കൂട്ടത്തില്‍ രാധികയും ആ കാഴ്ച്ചയില്‍ ഞാന്‍ എല്ലാം മറന്നു മുന്നില്‍ കര്ട്ടനുള്ളില്‍ ഞാന്‍ തേങ്ങി കരഞ്ഞു ഒരിക്കലും നടക്കില്ലന്നു കണ്ട സംഭവം രാധികയുടെ പ്രോത്സാഹനം .
യുവജനോത്സവത്തിനു തിരശ്ശീല വീണു. സമ്മാനങ്ങളും അതിലുപരി അഭിനന്ദന പ്രവാഹവും എന്നെ തേടിയെത്തി പക്ഷെ ഞാന്‍ നോക്കുമ്പോള്‍രാധിക മാത്രം സദസ്സിലില്ല എന്റെ കണ്ണുകള്‍ അവളെ പരതി ഫലം വിഫലം. തലേന്നാളത്തെ ഓര്‍മ്മകളുമായാണ് ഞാന്‍ ക്യാമ്പസില്‍ എത്തിയത്, ക്യാമ്പസിലെ ഒരുക്കങ്ങള്‍ കണ്ടു ഞാന്‍ അമ്പരന്നു. ക്ലാസ്സിലെ രാധികയുടെ ബെഞ്ചില്‍ രാധികയില്ല. കൂട്ടുകാര്‍ ഒന്നടങ്കം ദുഖം നിഴലിക്കുന്ന മുഖവുമായി എന്റെ ചിന്തകള്‍ അരുതായ്മയിലേക്കു പോയി. പക്ഷെ സ്വൊയം പറഞ്ഞു വിശ്വസിപ്പിച്ചു ഇല്ല ഒന്നുമില്ല. രാധികയുടെ അടുത്ത കൂട്ടുക്കാരി ഫാത്തിമായണത് എന്നോട് പറഞ്ഞത്. രാധികയുടെ ചിരി മാഞ്ഞു അവളുടെ ശാട്ട്യവും അസ്തമിച്ചു. ശരീരം കാര്‍ന്നു തിന്നുന്ന അര്‍ഭുദ രോഗത്തിനടിമായായി ശിഷ്ട്ട ജീവിതം ആസ്വദിക്കാന്‍ വേണ്ടിയാണവള്‍ ക്യാമ്പസിലെത്തിയത്. ഫാത്തിമയുടെ കണ്ണുകളില്‍ നനവ് പടര്‍ന്നു ഫാത്തിമ നടന്നകന്നു. മരുഭൂമിയില്‍ ഏകനായ അവസ്ഥ .രാധികയുടെ ശവകുടീരത്തില്‍ ഒരായിരം പൂക്കള്‍ വിതറി ഞാന്‍ തിരിഞ്ഞു പോന്നു.

Saturday, March 24, 2012

പൊതു നിരത്ത്

മഞ്ഞുകണികകള്‍  പുല്‍ചെടിയുടെ അറ്റം   തണുപ്പിച്ചിരിക്കുന്നു  ... നേര്‍ത്ത മൂടല്‍ മഞ്ഞ് അന്തരീക്ഷംമുക്കി നില്‍ക്കുന്നു ...സൈക്കിള്‍ പഞ്ചറായതു    കാരണം  നടന്നാണിന്ന് പത്ര വില്‍പന ...സൈകിളില്‍ പോകുമ്പോള്‍ തന്നെയുള്ള കമന്‍റ്റുകള്‍     സഹിക്കാറില്ല.. ഇന്നത്തെ കാര്യം ബഹു ജോറ്.... 8 മണിയാകും മുമ്പേ കഴിഞ്ഞില്ലേല്‍ കോളേ ജിലെത്താന്‍    താമസിക്കും .. പിന്നെ പറയേണ്ട പൂരം ....സൌമിനി ടീച്ചര്‍ക്രിമിനല്‍ വക്കീലാകും    ഒരു കുറ്റവാളിയുടെ പരിഗണന  പോലും കിട്ടില്ല .... പത്രമിടുന്ന വീട്ടുക്കാരുടെ വക ചീത്ത വേറേയും.. മടുത്തു പക്ഷെ തരമില്ലല്ലോ .. അനാഥത്തം    സമ്മാനിച്ച ജീവിതം ,കൊച്ചനിയന്‍ ,നിത്യരോഗി അമ്മ ...അടുപ്പ് പുകയണമെങ്കില്‍ ഇതേ ഒള്ളൂ  ഒരു പോം വഴി വൈകീട്ടുള്ള വീട്ടു ജോലി ....പറയാതെ വയ്യ ലാസര്‍ മുതലാളിയുടെ നോട്ടം സഹിച്ചാല്‍ മതി മേരിയാന്റിയുടെ സ്നേഹമുണ്ടല്ലോ  .... ഓടി വന്നു കുളിച്ചു ഭക്ഷണം കഴിച്ചെന്നു വരുത്തി എണീറ്റു...അമ്മക്കുള്ള മരുന്നുകള്‍ എടുത്തു കൊടുത്തു ...അനിയനെ സ്കൂളിലേക്ക് വിട്ടു ...ബസ്സ്‌ സ്റ്റോപ്പില്‍  എത്തി പക്ഷെ ബസ്സ്‌ പോഴി കഴിഞ്ഞിരുന്നു ...അടുത്ത ബസ്സ്‌ വരാന്‍  10  മിനുട്ട് കഴിയണം ...അതിലെ കണ്ടക്ട്ടരുടെ ചൂന്നുള്ള  നോട്ടം ശിരകള്‍ തിളക്കും പക്ഷെ ഞാന്‍ നിസ്സഹായായ  ഒരു പെണ്‍കുട്ടി മാത്രം ...
                                                                                    കോളേജിലെ സമയങ്ങള്‍ കൊഴിഞ്ഞു വീണു ...ഓടി എത്തി ബസ്സില്‍ ഒരു വിധം കയറി പറ്റി.. ലോലന്മാരുടെ നോട്ടം പതിവാണല്ലോ ....മൈന്റ്ടു ചെയ്യാറില്ല ...പക്ഷെ പിന്നീട് മനസ്സിലായി  മൌനം ഔധാര്യമായി    കാണുന്ന വര്‍ഗമാണന്ന്  സേഫ്റ്റി പിന്നിന്റെ സഹായം ഇടയ്ക്കിടയ്ക്ക് ആവശ്യം വരും പക്ഷേ  എത്രനാള്‍ .....സ്ത്രീകള്‍ക്ക്  ബസ്സിനു മുന്നിലാണ്  സ്ഥാനം പക്ഷേ അവിടെ സ്ത്രീകളേക്കാള്‍ പുരുഷന്മാരെ കാണാം ....  സുമനസ്സുള്ള ചിലരെ കാണാം പക്ഷേ  അവര്‍ നിസ്സഹായാരാണന്ന്   മുഖം കണ്ടാലറിയാം .....ബസ്സിറങ്ങി  ഓടിയാണ്‍ പോയത്    മേരിയാന്റിയും സുജി മോളും എങ്ങോട്ടോ പോകാനുള്ള തയ്യാറെടുപ്പിലാണ് .. എന്നെ കണ്ടതും സുജി മോള്‍ ഓടി വന്നു കെട്ടിപിടിച്ചു  ഒരു ഉമ്മ തന്നു  .. ഞങ്ങള്‍ എന്റെ വീട് വരെ ഒന്ന് പോവുകയാ ..ചേട്ടന്‍ ബംഗ്ലൂരിലേക്ക്    പോഴി  ആരുമില്ല വീട് തൂത്തു വിര്ത്തിയാക്കി  രേണുക പൊക്കോ   .....ചാവി വീട്ടിലേക്കു കൊണ്ട് പോഴ്ക്കോ നാളെ ഞായര്‍ അല്ലേ? വൈകുന്നേരമേ  വരൂ ... വണ്ടി വന്നു അവര്‍ പോഴി ഞാനും നിലത്തു വീണ കുറച്ചു പ്ലാവിലകളും മാത്രം .. അലക്കാനുള്ളതെല്ലാം അലക്കി ...വീട് തൂത്തു വ്ര്ത്തിയാക്കി നേരം പോഴതറിഞ്ഞില്ല അനിയന്‍ ശംഭു വന്നു വിളിച്ചപ്പോള്‍ ഞാനമ്പരന്നു .. എല്ലാ ദിവസം മേരിയാന്റി പണി കഴിഞ്ഞില്ലേലും സമയം കഴിഞ്ഞാല്‍ നിര്‍ത്തില്ല വേഗം  വീട്ടിലേക്കു  പോകാന്‍ പറയും  ...............
                                                                രാവിലെ എണീറ്റു    പത്രകെട്ടെടുക്കാന്‍  കവലയിലെത്തിയപ്പോള്‍ കണ്ടു ഒരു ആള്‍ കൂട്ടം എന്താണന്നറിയാന്‍  ഒരു ആകാംഷ ...ആള്‍ കൂട്ടത്തിന്നുള്ളിലൂടെ ഞാന്‍ കണ്ടു ചോരയില്‍ കുതിര്‍ന്ന രണ്ടു മ്രതധേഹങ്ങള്‍ ...ആളുകള്‍ വണ്ടിയില്‍ കയറ്റി കൊണ്ട് പോഴി .....മണലുമായി ചീറിപായുന്ന ടിപ്പറിന്റെ ക്രൂര വിനോദം ഒരു കുടുംബം  വിസ്മ്രതിയിലായി......നോക്കിനിന്നാല്‍ പത്രദാതാക്കളുടെ  അപാസം  കലര്‍ന്ന    അക്ഷരശ്ലോകങ്ങള്‍  കേള്‍കേണ്ടി   വരും... പത്രകെട്ടുകളുമായി പോകുമ്പോള്‍   യുവാക്കള്‍ മുതല്‍ മുതു മുത്തശ്ശന്‍മാര്‍ വരേയുള്ള വരുടെ  അക്ഷര ശ്ലോകങ്ങള്‍ വേറേയും .... ഒരു പെണ്‍കുട്ടിക്ക് ജോലി ചെയ്യാന്‍ അര്ഹതയില്ലേ? രോഗം മാറ്റാന്‍ കഴിയില്ലല്ലോ ... ചങ്ങലക്കു ഭ്രാന്ത്പിടിച്ചാല്‍ എങ്ങിനെയാ മാറ്റുക ....ആള്‍ കൂട്ടത്തില്‍ തനിയെ നീങ്ങുന്ന രേണുക മാര്‍  നമ്മുടെ നാട്ടില്‍ ധാരാളം മുണ്ട് .............ഉടലയകിന്റെ നീതി ശാസ്ത്രം മാത്രമായി സ്ത്രീ മാറ്റപെടുമ്പോള്‍ അസ്തമിക്കുന്നത് നമ്മുടെ സഹോദരിമാരുടെ അമ്മമാരുടെ ജീവിതമാണ് .............വേണ്ടേ ഒരു മാറ്റം ............